വാഹനമിടിച്ച നാടോടി ഇരുകാലുമറ്റ് നടുറോഡില്‍ കടന്നത് അര മണിക്കൂര്‍; ഉടന്‍ നടപടി സ്വീകരിക്കാതെ പൊലീസ്; ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും പരുക്കേറ്റയാള്‍ മരിച്ചു

തിരുവനന്തപുരം| JOYS JOY| Last Updated: ഞായര്‍, 17 ജനുവരി 2016 (17:06 IST)
വാഹനമിടിച്ച് നടുറോഡില്‍ നാടോടിയായ മനുഷ്യന്‍ കിടന്നത് അരമണിക്കൂര്‍. ഇരുകാലമറ്റ നിലയിലായിരുന്നിട്ടും ഇയാളെ ആശുപത്രിയിലെത്തിക്കാന്‍ ആരും തയ്യാറായില്ല. തയ്യാറായവരെ തടഞ്ഞ പൊലീസ് ആംബുലന്‍സ് വരുന്നതു വരെ കാത്തു നില്‍ക്കുകയായിരുന്നു.

തിരുവനന്തപുരം കിഴക്കേക്കോട്ടയില്‍ ആയിരുന്നു സംഭവം. റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ ഇയാളെ വാഹനം ഇടിക്കുകയായിരുന്നു. ഇരുകാലുമറ്റ നിലയില്‍ ആയിരുന്നു ഇയാള്‍. നാട്ടുകാരും പൊലീസും നോക്കി നില്‍ക്കേ ജീവനു വേണ്ടി കരയുകയായിരുന്നു ഇയാള്‍. എന്നാല്‍, പൊലീസ് ആംബുലന്‍സ് വരുന്നതിനു വേണ്ടി കാത്തു നില്‍ക്കുകയായിരുന്നു പൊലീസ്.

നാട്ടുകാരില്‍ ചിലര്‍ മറ്റു വാഹനങ്ങളില്‍ ഇയാളെ ആശുപത്രിയിലെത്തിക്കാന്‍ പൊലീസിനോട് ആവശ്യപ്പെട്ടെങ്കിലും പൊലീസ് അവഗണിക്കുകയായിരുന്നു. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതില്‍ മാത്രമായിരുന്നു പൊലീസ് ശ്രദ്ധ ചെലുത്തിയത്. അപകടം നടന്ന് അര മണിക്കൂര്‍ കഴിഞ്ഞ് പൊലീസ് ആംബുലന്‍സ് എത്തിയതിനു ശേഷമാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്.

ഒടുവില്‍ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ രണ്ട് കാലും നഷ്‌ടപ്പെടുമെന്ന അവസ്ഥയില്‍ ആയിരുന്നു ഇയാളുടെ സ്ഥിതി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :