രാഖി കരഞ്ഞുകൊണ്ട് കോളേജിൽ നിന്നും ഇറങ്ങിയോടി, ആരും തടഞ്ഞില്ല; ദൃശ്യങ്ങൾ പുറത്ത്

അപർണ| Last Modified ശനി, 1 ഡിസം‌ബര്‍ 2018 (18:34 IST)
ഫാത്തിമ മാതാ കോളേജിലെ വിദ്യാര്‍ത്ഥി രാഖി കൃഷ്ണ ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുൻപുള്ള ദൃശ്യങ്ങൾ പുറത്ത്. രാഖി കോളെജിന്റെ പ്രധാന ഗേറ്റ് വഴി പുറത്തേക്കിറങ്ങി ഓടുന്നതിന്റെ സിസിടിവി വിഷ്വൽ‌സ് ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

രാഖി വിഷമത്തോടെ കരഞ്ഞുകൊണ്ടാണ് കോളേജിൽ നിന്നും ഇറങ്ങിയോടിയതെന്ന് വിദ്യാർത്ഥികൾ പറഞ്ഞിരുന്നു. ഇത് ശരിവെയ്ക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ ലഭിച്ചത്.


കൊല്ലം ഫാത്തിമ മാതാ കോളേജിലെ ഒന്നാം വര്‍ഷ ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ത്ഥിനിയായ രാഖി കൃഷ്ണയാണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. കോളേജ് അധികൃതരുടെ മാനസിക പീഡനമാണ് ആത്മഹത്യയ്ക്ക് പിന്നിലെ കാരണമെന്ന് വിദ്യാർത്ഥികൾ പറയുന്നു. എന്നാൽ, പരീക്ഷയില്‍ കോപ്പിയടിച്ചതിന് പിടികൂടിയതില്‍ മനംനൊന്താണ് ആത്മഹത്യയെന്നാണ് കോളേജ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.

കോപ്പിയടിച്ചെന്ന് ആരോപിച്ച്‌ വിദ്യാര്‍ത്ഥിനിയെ കോളേജ് അധികൃതര്‍ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും ഇതേ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തതെന്നുമാണ് ആരോപണം.

കോളേജില്‍ നിന്നും ഇറങ്ങി ഓടിയ വിദ്യാര്‍ത്ഥിനി ട്രെയിനിനു മുന്നില്‍ ചാടുകയായിരുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. എസ്‌എന്‍ കോളേജിന് മുന്നില്‍ വച്ചാണ് തീവണ്ടിക്ക് മുന്നിലേക്ക് വിദ്യാര്‍ത്ഥിനി ചാടിയത്. രക്ഷിതാക്കളെ അറിയിച്ചിരുന്നെങ്കിലും അവരെത്തുന്നതിന് മുന്നെ രാഖികൃഷ്ണയെ കോളേജില്‍ നിന്ന് കാണാതാവുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :