സഹോദരിയെ രക്ഷിക്കാന്‍ കിണറ്റില്‍ ചാടിയ വിദ്യാര്‍ത്ഥിനി മരിച്ചു

നിലമ്പൂര്‍| Last Modified വെള്ളി, 31 ജൂലൈ 2015 (20:42 IST)
കിണറ്റില്‍ വീണ സഹോദരിയെ രക്ഷിക്കാനായി പിന്നാലെ ചാടിയ വിദ്യാര്‍ത്ഥിനി മുങ്ങി മരിച്ചു. കോളേജ് വിദ്യാര്‍ത്ഥിനിയായ മുമ്മുള്ളി ചീരക്കുഴി വീട്ടില്‍ നാരായണന്‍റെ മകള്‍ വര്‍ഷ എന്ന 19 കാരിയാണ് കഴിഞ്ഞ ദിവസം മരിച്ചത്.

വൈകിട്ട് വെള്ളം കോരുമ്പോള്‍ ഇരട്ട സഹോദരി വര്‍ണ്ണ മതിലോ മറ്റോ ഇല്ലാത്ത കിണറ്റില്‍ വീണതുകണ്ട് രക്ഷിക്കാനായിരുന്നു വര്‍ഷ കിണറ്റില്‍ ചാടിയത്. എന്നാല്‍ ഇതു കണ്ട് അയല്‍ക്കാരനായ കുട്ടന്‍ എന്നയാളും കുട്ടികളെ രക്ഷിക്കാനായി കിണറ്റിലിറങ്ങി.

എങ്കിലും ഇയാള്‍ക്ക് വര്‍ണ്ണയെ മാത്രമേ രക്ഷിക്കാന്‍ കഴിഞ്ഞുള്ളു. വര്‍ഷ ഇയാളുടെ ഷര്‍ട്ടില്‍ പിടിച്ചെങ്കിലും പിന്നീട് വെള്ളത്തിലേക്ക് വീണു മുങ്ങുകയായിരുന്നു. എങ്കിലും വര്‍ഷയുടെ ജീവന്‍ രക്ഷിക്കാനായില്ല. നിലമ്പൂര്‍ അമല്‍ കോളേജിലെ രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനിയാണു വര്‍ഷ


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :