സീരിയൽ നടിയുടെ മരണം; രാഹുല്‍ നിരവധി പെൺകുട്ടികളെ ചതിച്ചു, കാമുകന്‍ ഇത്രയ്‌ക്കും ക്രൂരനോ ? - ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി മുൻ അഭിഭാഷകന്‍

പ്രത്യുഷയെ മാത്രമല്ല നിരവധി പെണ്‍കുട്ടികളെ രാഹുല്‍ ചതിച്ചിട്ടുണ്ട്

 പ്രത്യുഷ ബാനര്‍ജിയുടെ മരണം , രാഹുൽ രാജ് , നീരജ് ഗുപ്‌ത , സീരിയൽ നടിയുടെ മരണം
മുംബൈയ്| jibin| Last Modified ശനി, 9 ഏപ്രില്‍ 2016 (14:29 IST)
പ്രശസ്‌ത സീരിയൽ നടി പ്രത്യുഷ ബാനര്‍ജിയുടെ മരണത്തിന് കാരണക്കാരന്‍ കാമുകനും നിർമ്മാതാവുമായ രാഹുൽ രാജാകാമെന്ന് രാഹുലിന്റെ മുൻ അഭിഭാഷകന്‍ നീരജ് ഗുപ്‌ത. നിരവധി പെണ്‍കുട്ടികളുമായി ബന്ധമുണ്ടായിരുന്ന രാഹുല്‍ വളരെ ആർഭാടകരമായ ജീവിതമായിരുന്നു നയിച്ചിരുന്നത്. ഇതിനായി പ്രത്യുഷയുടെ പണം ഉപയോഗിക്കുകയും ചെയ്‌തു. പണം കുറഞ്ഞുവന്നതോടെ രാഹുല്‍ ഉപേക്ഷിച്ചു പോയേക്കാമെന്ന ഭയവും താരത്തെ അലട്ടിയിരുന്നതായും ഗുപ്‌ത പറഞ്ഞു.

പ്രത്യുഷയെ മാത്രമല്ല നിരവധി പെണ്‍കുട്ടികളെ രാഹുല്‍ ചതിച്ചിട്ടുണ്ട്. സിനിമയില്‍ നായികയാക്കാമെന്ന വാഗ്ദാനം നല്‍കി ഹീർ പട്ടേൽ എന്ന പെൺകുട്ടിയില്‍ നിന്ന് ഇയാള്‍ 25 ലക്ഷം രൂപ തട്ടിയെടുത്തിട്ടുണ്ട്. ഇപ്പോഴും പല പെണ്‍കുട്ടികളുമായി അടുത്തബന്ധമാണ് രാഹുലിന് ഉള്ളത്. അദ്ദേഹത്തിന്റെ മൊബൈല്‍ കോള്‍ ലിസ്‌റ്റ് പരിശോധിച്ചാല്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നും ഗുപ്‌ത പറഞ്ഞു. ഒരു തവണ രാഹുലിന്റെ ഒരു കാമുകി
പ്രത്യുഷയെ വീട്ടില്‍ കയറി ആക്രമിച്ചിട്ടുണ്ട്. ഈ സമയം ഇയാള്‍ വീട്ടില്‍ നിന്ന് ബുദ്ധിപൂര്‍വ്വം പുറത്തുകടക്കുകയായിരുന്നു. പണത്തിനുവേണ്ടി പെണ്‍കുട്ടികളുമായി ബന്ധം സ്ഥാപിച്ചശേഷം അവരെ മദ്യത്തിലേക്കും മയക്കു മരുന്നുലേക്കും നയിക്കുകയാണ് രാഹുല്‍ ചെയ്യുന്ന തന്ത്രമെന്നും അദ്ദേഹം പറഞ്ഞു.

പൊലീസിനു രാഹുൽ നൽകിയ മൊഴിയിൽ മാർച്ച് 31ന് രാത്രി പ്രത്യുഷയും രാഹുലും ചേർന്ന് പാർട്ടി സംഘടിപ്പിച്ചു എന്നാണ് പറയുന്നത്. എന്നാൽ അതേദിവസം പാതിരാത്രി നടിയുടെ മരണത്തിന് മണിക്കൂറുകൾ മുമ്പ് അയാൾ അന്ധേരിയിലെ ഒരു റെസ്‌റ്റോറന്റിലായിരുന്നു. രാഹുൽ നൽകിയ മൊഴിയിൽ പ്രത്യുഷ മാർച്ച് 31 രാത്രി മുതൽ പിറ്റേന്നു ഉച്ചയ്‌ക്ക് 2.30 വരെ മദ്യപിക്കുകയായിരുന്നു എന്നാണ് പറയുന്നത്. എന്നാൽ മദ്യലഹരിയിൽ നിൽക്കുന്ന ഒരു വ്യക്തിക്ക് തൂങ്ങി മരിക്കാൻ സാധിക്കുമോയെന്ന് ഗുപ്‌ത സംശയം പ്രകടിപ്പിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :