18 പവന്‍റെ കവര്‍ച്ച: പ്രതി പിടിയില്‍

പൊലീസ് , കവര്‍ച്ച , അറസ്‌റ്റ്
വടകര| jibin| Last Modified ബുധന്‍, 3 ജൂണ്‍ 2015 (16:19 IST)
വൃദ്ധ ദമ്പതികളുടെ വിശ്വസ്ഥനായി കഴിഞ്ഞ് 18 പവന്‍റെ സ്വര്‍ണ്ണാഭരണങ്ങളുമായി മുങ്ങിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കണിയാപുരം ചാന്നാങ്കര മൈനാപ്പള്ളി സ്വദേശി ശ്രീകുമാര്‍ എന്ന 44 കാരനാണ് വടകര സിഐ പിഎം മനോജിന്‍റെ നേതൃത്വത്തിലുള്ള പൊലീസിന്‍റെ വലയിലായത്.

കഴിഞ്ഞ മേയ് ആറിനാണ് വടകരയിലെ കരുണാകര കുറുപ്പും ഭാര്യയും താമസിച്ചിരുന്ന വീട്ടില്‍ നിന്നാണ് മാസങ്ങളായി ഇവരുടെ ഡ്രൈവറും കാര്യസ്ഥനുമായി വിശ്വാസം പിടിച്ചുപറ്റി കഴിഞ്ഞിരുന്ന ശ്രീകുമാര്‍ തട്ടിയെടുത്തു മുങ്ങിയത്. മുക്കാളി സെന്‍ട്രല്‍ ബാങ്ക് ലോക്കറിലായിരുന്ന ആഭരണം നിന്ന് ആഭരണം കല്യാണാവശ്യത്തിനായി വീട്ടില്‍ കൊണ്ടുവച്ചിരുന്നു. ഇതാണു മോഷണം പോയത്.

ദമ്പതികളുടെ മക്കള്‍ വിദേശത്താണ്. തിരുവനന്തപുരത്ത് ഷെയര്‍ മാര്‍ക്കറ്റിംഗ് സ്ഥാപനം നടത്തി നിരവധി നിക്ഷേപകരെ പറ്റിച്ച് കേസില്‍ ഇയാള്‍ പ്രതിയാണ്. 2013 ലാണ് ഇയാള്‍ അവിടെ നിന്ന് മുങ്ങിയത്. വടകര ഫസ്റ്റ് ക്ലാസ് മജിസ്‍ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :