പീഡനക്കേസ് പ്രതി പത്തു വര്‍ഷത്തിനു ശേഷം പിടിയില്‍

നെയ്യാറ്റിന്‍കര| Last Modified ചൊവ്വ, 12 മെയ് 2015 (19:32 IST)
പീഡനക്കേസ് പ്രതി പത്തു വര്‍ഷത്തിനു ശേഷം പൊലീസ് വലയിലായി. പരശുവയ്ക്കല്‍ പെരുവിള ചിറക്കര പുത്തന്‍വീട്ടില്‍ ബിനു എന്ന 38 കാരനായ സെയ്‍ദാണു പൊലീസ് പിടിയിലായത്. കേസിനാസ്പദമായ സംഭവം നടന്നത് 2006 ലായിരുന്നു.

പരശുവയ്ക്കല്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം ചെയ്തായിരുന്നു പീഡനത്തിനിരയാക്കിയത്. യുവതി ഗര്‍ഭിണിയായ വിവരം അറിഞ്ഞതും സെയ്ദ് മലപ്പുറത്തേക്ക് മുങ്ങി. അവിടെ മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തു. പെണ്‍കുട്ടി പരാതി നല്‍കിയതിനെ തുടര്‍ന്ന് ഇയാളെ അന്വേഷിച്ച പൊലീസ് ഒടുവില്‍ ലുക്ക്‍ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

ഇതിനിടെ പൊലീസിനെ പേടിച്ച് ഇയാള്‍ തമിഴ്നാട്ടിലെ ഏര്‍വാടിയിലെത്തി മുസ്ലീം മതം സ്വീകരിക്കുകയും സെയ്ദ് എന്ന് പേരും മാറ്റി. അവിടെ ഇയാള്‍ ബിസിനസ് ആരംഭിക്കുകയും ചെയ്തു. എന്നാല്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമായതോടെ ഇയാളെ കണ്ടെത്തി കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യുകയാണുണ്ടായത്.

നെയ്യാറ്റിന്‍കര ഡി.വൈ.എസ്.പി സുരേഷ് കുമാറിനു ലഭിച്ച രഹസ്യ സന്ദേശത്തെ തുടര്‍ന്ന് പാറശാല സി.ഐ ചന്ദ്രകുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കഴിഞ്ഞ ദിവസം ഇയാളെ വലയിലാക്കി കോടതിയില്‍ ഹാജരാക്കുകയും ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :