നിലവിളക്ക് കത്തിയ്ക്കില്ലെന്ന നിലപാടില്‍ മാറ്റമില്ല: വിദ്യാഭ്യാസമന്ത്രി

  പികെ അബ്ദുറബ്ബ് , വിദ്യാഭ്യാസമന്ത്രി , നിലവിളക്ക് വിഷയം
തിരുവനന്തപുരം| jibin| Last Updated: ഞായര്‍, 2 ഓഗസ്റ്റ് 2015 (12:33 IST)
നിലവിളക്ക് വിവാദത്തില്‍ പുതിയ പ്രസ്താവനയുമായി വിദ്യാഭ്യാസമന്ത്രി പികെ അബ്ദുറബ്ബ് വീണ്ടും രംഗത്ത്. നിലവിളക്ക് കത്തിച്ച് ഒരു ചടങ്ങും ഉദ്ഘാടനം ചെയ്യില്ലെന്ന നിലപാടിൽ മാറ്റമില്ല. ഇനിയും ഒരു ചടങ്ങിലും ഒരിക്കലും നിലവിളക്ക് കത്തിക്കില്ല. തന്റെ മുൻഗാമികളായ ലീഗ് നേതാക്കന്മാർ ആരും തന്നെ നിലവളക്ക് കത്തിച്ചിരുന്നില്ലെന്നും അദ്ദേഹം മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.

മുസ്ലിംലീഗിനെ അടിമുടി ഉലച്ച നിലവിളക്ക് വിവാദത്തില്‍ മന്ത്രി എം.കെ മുനീറിന് തെറ്റു പറ്റിയതാണ്. കത്തിക്കില്ലെന്നതാണ് പാര്‍ട്ടി നിലപാട്. നിലവിളക്ക് കൊളുത്തില്ലെന്ന നിലപാടില്‍ താന്‍ ഉറച്ചു നില്‍ക്കുന്നു. ഇനി ഒരു ചടങ്ങിലും ഒരിക്കലും താന്‍ നിലവിളക്ക് കൊളുത്തില്ലെന്ന് അബ്ദുറബ്ബ് വ്യക്തമാക്കി.

മുഹമ്മദ് കോയയും ഇബ്രാഹിം കുരിക്കളുമാണ് ആദ്യം ലീഗിനു വേണ്ടി മന്ത്രിമാരായവർ. അവരുടെ പാരമ്പര്യമാണ് താനും പിന്തുടരുന്നത്. സിഎച്ചിന്റെ മകനു വ്യത്യസ്ത അഭിപ്രായം ഉണ്ടെങ്കിൽ അദ്ദേഹത്തോടു ചോദിക്കണം. വിഷയത്തിൽ താൻ ഒറ്റപ്പെട്ടിട്ടില്ല. പാർട്ടിയുടെ നിലപാട് പാർട്ടി നേതൃത്വത്തോടു ചോദിക്കണമെന്നും റബ്ബ് പറഞ്ഞു.

ഹയർ സെക്കൻഡറി ജൂനിയർ – സീനിയർ അധ്യാപകരുടെ പ്രശ്നം താൻ മന്ത്രിയായ ശേഷം ഉണ്ടായതല്ല. ഇതിന്റെ പേരിൽ മുസ്‌ലിം ലീഗ് അനുകൂല അധ്യാപക സംഘടന സമരം നടത്തുന്നതായി അറിയില്ല. സംഘടനയുടെ വിവിധ ആവശ്യങ്ങളിൽ അതുൾപ്പെട്ടിട്ടുണ്ടാകാം. ഹയർ സെക്കൻഡറിയിലെ ഓരോ പ്രശ്നങ്ങൾ പരിഹരിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു. അധ്യാപകർക്ക് കൈപുസ്തകം ലഭിക്കാത്തതിന് സർക്കാർ ഉത്തരവാദിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിളക്ക് വിവാദം തനിക്ക് ഒരു തരത്തിലും വിഷമമുണ്ടാക്കിയിട്ടില്ല. വിവാദത്തില്‍ ഒറ്റപ്പെട്ടതായി കരുതുന്നില്ല. അതിനാല്‍ തന്നെ ഇനിയുള്ള കാലങ്ങളിലും ഒരു ചടങ്ങും നിലവിളക്ക് കത്തിച്ച് ഉദ്ഘാടനം ചെയ്യില്ലെന്നും വിവാദങ്ങളുടെ തോഴനായ വിദ്യാഭ്യാസമന്ത്രി പികെ അബ്ദുറബ്ബ് വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ഇത് അറിഞ്ഞില്ലെങ്കില്‍ പിഴ വന്നേക്കും, ട്രയിനില്‍ 50 ...

ഇത് അറിഞ്ഞില്ലെങ്കില്‍ പിഴ വന്നേക്കും, ട്രയിനില്‍ 50 കിലോഗ്രാമില്‍ കൂടുതലുള്ള ലഗേജ് കൊണ്ടുപോകുമ്പോള്‍ ശ്രദ്ധിക്കണം
നിങ്ങളുടെ ബാഗിന്റെ ഭാരം നിശ്ചിത പരിധി കവിഞ്ഞാല്‍ പിഴ അടയ്ക്കേണ്ടിവരുമെന്ന് ...

തൊഴുകൈയോടെ തലതാഴ്ത്തി മാപ്പ്: വീഡിയോ പുറത്ത് വന്നതിന് ...

തൊഴുകൈയോടെ തലതാഴ്ത്തി മാപ്പ്: വീഡിയോ പുറത്ത് വന്നതിന് പിന്നാലെ ആത്മഹത്യ
ഇതിന് പിന്നാലെ മനു ആത്മഹത്യ ചെയ്തു.

നൂറുകണക്കിന് പാക്കറ്റ് കോണ്ടം, ലൂബ്രിക്കന്റ്, ഗര്‍ഭപരിശോധന ...

നൂറുകണക്കിന് പാക്കറ്റ് കോണ്ടം, ലൂബ്രിക്കന്റ്, ഗര്‍ഭപരിശോധന കിറ്റുകള്‍ എന്നിവയടങ്ങിയ ഇരുപതിലധികം ബാഗുകള്‍ വഴിയില്‍ ഉപേക്ഷിച്ച നിലയില്‍
ഇവയില്‍ ഉപയോഗിച്ചതും ഉപയോഗിക്കാത്തതുമായ ഗര്‍ഭ പരിശോധന കിറ്റുകള്‍ ഉണ്ടെന്നാണ് ...

പകര ചുങ്കത്തില്‍ നിന്ന് സ്മാര്‍ട്ട്‌ഫോണുകളെയും ...

പകര ചുങ്കത്തില്‍ നിന്ന് സ്മാര്‍ട്ട്‌ഫോണുകളെയും കമ്പ്യൂട്ടറുകളെയും ഒഴിവാക്കി അമേരിക്ക; ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്കും ബാധകം
വന്‍കിട കമ്പനികളായ ആപ്പിള്‍, സാംസങ്, ചിപ്പ് നിര്‍മാതാക്കയ എന്‍വീഡിയോ എന്നിവര്‍ക്ക് ...

മ്യാന്‍മറില്‍ വീണ്ടും ഭൂചലനം; റിക്റ്റര്‍ സ്‌കെയിലില്‍ 5.6 ...

മ്യാന്‍മറില്‍ വീണ്ടും ഭൂചലനം; റിക്റ്റര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തി
യൂറോപ്യന്‍ മെഡിറ്ററേനിയന്‍ സിസ്‌മോളജിക്കല്‍ സെന്റര്‍ ആണ് ഇക്കാര്യം അറിയിച്ചത്.