ഫാദർ കുര്യാക്കോസ് മരിച്ചത് ദൈവകോപം കൊണ്ട്, പരിശുദ്ധന്‍മാരെ ആക്രമിച്ചാല്‍ മരണം ഉറപ്പാണെന്ന് പിസി ജോര്‍ജ്

അപർണ| Last Modified ബുധന്‍, 24 ഒക്‌ടോബര്‍ 2018 (11:01 IST)
കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ചതിന് ശേഷമാണ് കന്യാസ്ത്രീയെ നിരന്തരം പീഡനത്തിനിരയാക്കിയ കേസിൽ ജലന്ധർ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളക്കൽ അറസ്റ്റിലായത്. ജാമ്യത്തിലിറങ്ങി ദിവസങ്ങൾ മാത്രം പിന്നിടുമ്പോൾ ഫ്രാങ്കോ മുളക്കലിനെതിരെ ശക്തമായി മൊഴി നൽകിയ ഫാദർ കുര്യാക്കോസിനെ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടുവെന്ന വാർത്ത ഞെട്ടലോടെയാണ് കേരളം ഉറ്റുനോക്കുന്നത്.

എന്നാൽ, ഫാദറിന്റെ മരണത്തെ നിസാരവത്കരിച്ചിരിക്കുകയാണ് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്. അദ്ദേഹത്തിന്റെ മരണം ദൈവകോപമാണെന്ന് പിസി ജോര്‍ജ് പറയുന്നു. പരിശുദ്ധന്‍മാരെ ആക്രമിച്ചാല്‍ ദൈവകോപം ഉറപ്പാണെന്ന് പിസി ജോര്‍ജ് പറയുന്നു. പരിശുദ്ധന്‍മാരെ ആക്രമിച്ചാല്‍ ദൈവകോപം ഉറപ്പല്ലേ. അതല്ലാതെ ഈ മരണത്തെ കുറിച്ച് മറ്റ് എന്ത് പറയാനാ എന്നായിരുന്നു പിസിയുടെ പ്രതികരണം.

ഫാസർ കുര്യാക്കോസിന്റെ മരണവിവരം തങ്ങളെ അറിയിക്കേണ്ട രീതിയിൽ അല്ല അവിടുത്തെ വൈദികൻ അറിയിച്ചതെന്ന് അദ്ദേഹത്തിന്റെ സഹോദരൻ ജോസ് കാട്ടുതറ പറയുന്നു. രാവിലെ പത്തുമണി കഴിഞ്ഞ് ജലന്ധറിലെ ഒരു വൈദികനാണ് മരണവിവരം അറിയിച്ചത്.

ഫ്രാങ്കോ മുളക്കലിന്റെ ആളുകൾ തന്നെ നിരന്തരം മാനസികമായി പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് ഫാദർ പറഞ്ഞിരുന്നതായി ജലന്ധറിലെ അദ്ദേഹത്തിന്റെ ബന്ധു വെളിപ്പെടുത്തി. ‘എനിക്കിനി അധിക കാലമില്ല എന്നെ ഒതുക്കിക്കളയും എനിക്ക് ഫ്രാങ്കോയെക്കുറിച്ച് ഒത്തിരിയേറെ കാര്യങ്ങൾ അറിയാം എന്നതിനാലാണിത്. മുൻപ് എന്നെ സ്വാധീനിക്കാൻ ശ്രമിച്ചിരുന്നു, അത് നടക്കാത്തതിന്റെ പക അയാൾക്കുണ്ട്. ദസ്‌വയിൽ ഞാൻ താമസിക്കുന്ന പള്ളിയിലെ വികാ‍രി അയാളുടെ ആളാണ്‘.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :