ലീഗിന്റെ സ്ഥാനാര്‍ഥി നിര്‍ണയം: നിര്‍ണായകമായ പ്രവര്‍ത്തക സമിതി യോഗം ഇന്ന്

 മുസ്ലിം ലീഗ് , കെപിഎ മജീദ് , രാജ്യസഭാ സ്ഥാനാര്‍ഥി , പിവി അബ്ദുല്‍ വഹാബ്
കോഴിക്കോട്| jibin| Last Modified വെള്ളി, 3 ഏപ്രില്‍ 2015 (08:36 IST)
രാജ്യസഭാ സ്ഥാനാര്‍ഥി നിര്‍ണയം ലീഗില്‍ സങ്കീര്‍ണമായ സാഹചര്യത്തില്‍ പാര്‍ട്ടി സംസ്ഥാന പ്രവര്‍ത്തകസമിതി യോഗം ഇന്ന് കോഴിക്കോട്ട് ചേരുന്നു. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്, സംസ്ഥാന സെക്രട്ടറി പിവി അബ്ദുല്‍ വഹാബ് ഇവരിലാരെ സ്ഥാനാര്‍ഥിയാക്കണമെന്നതിലാണ് തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാന പ്രവര്‍ത്തകസമിതി യോഗം ഇന്ന് ചേരുന്നത്. ഉച്ചക്ക് മൂന്നിന് കോഴിക്കോട് ലീഗ് ഹൗസിലാണ് യോഗം.

ഒരു ഭാഗത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദും മറുഭാഗത്ത് സംസ്ഥാന സെക്രട്ടറി പിവി അബ്ദുല്‍ വഹാബും നേര്‍ക്കുനേര്‍ വന്നതോടെയാണ് രാജ്യസഭാ സീറ്റിനെച്ചൊല്ലി മുസ്ലിം ലീഗില്‍ ചേരിപ്പോര് രൂക്ഷമായത്. ഇരു സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടിയും നേതാക്കള്‍ നിലയുറപ്പിച്ചതോടെയാണ് തര്‍ക്കം രൂക്ഷമായത്.

സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് മാത്രമാണ് വ്യക്തമായ പക്ഷമില്ലാത്തത്. ഇന്ന് നടക്കുന്ന നേതൃയോഗത്തിന് ശേഷം രാജ്യസഭാ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നതിന് പാണക്കാട് തങ്ങള്‍ക്ക് മേലും വലിയ സമ്മര്‍ദ്ദമുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകനായ കെപിഎ മജീദിനെ ഒഴിവാക്കി വ്യവസായിയായ അബ്ദുല്‍ വഹാബിന് സീറ്റ് നല്‍കുന്നതിനെ എംഎല്‍എമാരും മന്ത്രിമാരും ശക്തമായ രീതിയില്‍ എതിര്‍ത്ത് രംഗത്ത് എത്തുകയും ചെയ്തു. തികഞ്ഞ പാര്‍ട്ടി പ്രവര്‍ത്തകനായ മജീദിന് അര്‍ഹതപ്പെട്ട പരിഗണനകള്‍ ഇതുവരെ ലഭിച്ചിട്ടില്ല്. അതിനാല്‍ മജീദിന് ഇനിയെങ്കിലും അര്‍ഹതപ്പെട്ട സ്ഥാനം നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :