തൊടുപുഴയിൽ ഏഴുവയസുകാരന്റെ മരണത്തിനൊപ്പം പിതാവിന്റെ മരണവും കൊലപാതകമെന്ന് പോലീസ്

എ കെ ജെ അയ്യര്‍| Last Modified വെള്ളി, 13 മെയ് 2022 (19:36 IST)
തിരുവനന്തപുരം: 2019 ഏപ്രിലിൽ തൊടുപുഴയിൽ മാതാവിന്റെ കാമുകന്റെ ക്രൂരമർദ്ദനമേറ്റു മരിച്ച ഏഴുവയസുകാരന്റെ മരണവും കുട്ടിയുടെ പിതാവിന്റെ മരണവും കൊലപാതകമെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. 2018 മെയ് 23 നാണു ഏഴുവയസുകാരന്റെ പിതാവായ ബിജു ഭാര്യാ വീട്ടിൽ മരിച്ചത്.

പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ ഹൃദയാഘാതം എന്നായിരുന്നു വിവരം. എന്നാൽ ബിജുവിന്റെ പിതാവ് ബാബു നൽകിയ പരാതി ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് വീട്ടും പോസ്റ്റുമോർട്ടം നടത്തിയപ്പോഴാണ് ബിജുവിന്റെ മരണം കഴുത്തു ഞെരിച്ചുള്ള കൊലപാതകം ആണെന്ന് കണ്ടെത്തിയത്.


ഇതിനെ തുടർന്ന് ബിജുവിന്റെ ഭാര്യയെ നുണപരിശോധനയ്‌ക്കു വിധേയമാക്കും. എന്നാൽ ഇതുവരെ ഇതിനുള്ള അനുമതി കോടതിയിൽ നിന്ന് ലഭിച്ചിട്ടില്ല. ഉടുമ്പന്നൂർ സ്വദേശിയാണ് യുവതി. ബിജുവിന്റെ മരണ ശേഷം കാമുകനായ അരുൺ ആനന്ദിനൊപ്പം യുവതി താമസിക്കുകയും ഇവരുടെ മൂത്ത കുട്ടി അരുൺ ആനന്ദിന്റെ ക്രൂര മർദ്ദനത്തിനിരയായി കൊല്ലപ്പെടുകയും ചെയ്തു.

ബിജുവിന്റെ പിതാവ് ബാബുവിന്റെ സഹോദരീ പുത്രനാണ് അരുൺ ആനന്ദ്. കട്ടിലിൽ നിന്ന് വീണു പരുക്കേറ്റെന്നു പറഞ്ഞു ഏഴു വയസുകാരനെ യുവതിയും അരുൺ ആനന്ദും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ 2019 മാർച്ച് 28 നാണു എത്തിച്ചത്. എന്നാൽ സംശയം തോന്നിയ ഡോക്ടർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. കുട്ടി കട്ടിലിൽ മൂത്രമൊഴിച്ചു എന്ന കാരണം പറഞ്ഞായിരുന്നു അരുൺ കുട്ടിയുടെ കാലിൽ പിടിച്ചു ഭിത്തിയിലേക്ക് അടിച്ചത്. ഈ സമയം ഇവർ കുമാരമംഗലത്തെ വാടക വീട്ടിൽ ആയിരുന്നു താമസം. ഈ കേസിൽ യുവതി രണ്ടാം പ്രതിയായിരുന്നു.

ഏഴു വയസുകാരൻ ആശുപത്രിയിൽ കഴിയുമ്പോഴായിരുന്നു അരുൺ ഇളയ കുട്ടിയെ അലിംഗിക അതിക്രമത്തിന് വിധേയമാക്കിയത്. കുട്ടിയുടെ നാല് വയസുള്ള ഇളയ സഹോദരനെ പീഡിപ്പിച്ച കേസിൽ അരുൺ ആനന്ദിന് കഴിഞ്ഞ ദിവസം മുറ്റം പോക്സോ കോടതി 21 വർഷത്തെ തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്. ഈ കേസുകളിൽ ഇനിയും ഉടൻ തന്നെ അറസ്റ്റുകൾ ഉണ്ടാകുമെന്നാണ് പോലീസ് നൽകിയ സൂചന.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

മുംബെ ഭീകരാക്രമണത്തിന് മേല്‍നോട്ടം വഹിച്ചത് ഐഎസ്‌ഐയെന്ന് ...

മുംബെ ഭീകരാക്രമണത്തിന് മേല്‍നോട്ടം വഹിച്ചത് ഐഎസ്‌ഐയെന്ന് വെളിപ്പെടുത്തി തഹാവൂര്‍ റാണ
റിക്രൂട്ട്‌മെന്റ് ധനസഹായം, ലോജിസ്റ്റിക്കല്‍ സഹായം എന്നിവ ഉള്‍പ്പെടെയുള്ള ഭീകര ...

നല്ലവരായ ഇന്ത്യക്കാരെ ഓടിവരൂ: അമേരിക്കയുമായി ...

നല്ലവരായ ഇന്ത്യക്കാരെ ഓടിവരൂ: അമേരിക്കയുമായി ഇടഞ്ഞുനില്‍ക്കുമ്പോള്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് 85,000 വിസകള്‍ നല്‍കി ചൈന
കൂടുതല്‍ ഇന്ത്യന്‍ സുഹൃത്തുക്കളെ ചൈന സന്ദര്‍ശിക്കാന്‍ സ്വാഗതം ചെയ്യുന്നുവെന്ന് ചൈനീസ് ...

സിഎംആര്‍എല്‍ സാമ്പത്തിക ഇടപാട് കേസ്: എസ്എഫ്‌ഐഓ ...

സിഎംആര്‍എല്‍ സാമ്പത്തിക ഇടപാട് കേസ്: എസ്എഫ്‌ഐഓ റിപ്പോര്‍ട്ടില്‍ രണ്ടുമാസത്തേക്ക് തുടര്‍നടപടി തടഞ്ഞ് ഹൈക്കോടതി
സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി കേന്ദ്ര കമ്പനി ...

തൃശൂര്‍ കലക്ടറേറ്റില്‍ ബോംബ് ഭീഷണി; ഡോഗ് സ്‌ക്വാഡ് പരിശോധന ...

തൃശൂര്‍ കലക്ടറേറ്റില്‍ ബോംബ് ഭീഷണി; ഡോഗ് സ്‌ക്വാഡ് പരിശോധന നടത്തി
ബോംബ് ഭീഷണിയില്ലെന്നു ഡോഗ് സ്‌ക്വാഡ് സ്ഥിരീകരിച്ചു

'പിണറായി വിജയന് പാദസേവ ചെയ്യുന്ന ഉദ്യോഗസ്ഥ': ദിവ്യ എസ് ...

'പിണറായി വിജയന് പാദസേവ ചെയ്യുന്ന ഉദ്യോഗസ്ഥ': ദിവ്യ എസ് അയ്യര്‍ക്കെതിരെ വിമര്‍ശനവുമായി കെ മുരളീധരന്‍
തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.