സുകന്യ കൊലപാതകം: പീഡിനത്തിന് ശേഷം കഴുത്ത് ഞെരിച്ച് കൊന്നു, ശരീരം കരിങ്കല്ല് വെച്ച് കെട്ടി പാറമടയിൽ തള്ളി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സൂരജ്

യുവതിയുടെ കൊലപാതകം: കാമുകന്‍ പിടിയില്‍

തലയോലപ്പറമ്പ്| aparna shaji| Last Updated: വ്യാഴം, 20 ഒക്‌ടോബര്‍ 2016 (14:33 IST)
കാമുകിയെ കൊന്ന് പാറമടയില്‍ തള്ളിയ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു. ആശുപത്രിയില്‍ റിസപ്ഷനിസ്റ്റായി ജോലി ചെയ്തിരുന്ന വൈക്കം വടയാര്‍ പട്ടുമ്മേല്‍ സുകുമാരന്‍റെ മകള്‍ സുകന്യ എന്ന 22 കാരിയാണു കൊലചെയ്യപ്പെട്ടത്.

സുകന്യയുടെ മൃതദേഹം കഴിഞ്ഞ ദിവസം വൈകിട്ടാണു മഹാവിഷ്ണു ക്ഷേത്രത്തിനടുത്തുള്ള പാറമടയില്‍ കണ്ടെത്തിയത്. പൊതി മേഴ്സി ആശുപത്രിയില്‍ റിസപ്ഷനിസ്റ്റായ സുകന്യയെ ഇതേ ആശുപത്രിയിലെ മുന്‍ ആംബുലന്‍സ് ഡ്രൈവറായ എസ് വി സൂരജ് എന്ന 27 കാരനാണു കൊലചെയ്തത് എന്ന് പൊലീസ് കണ്ടെത്തി.

കഴിഞ്ഞ 12 നു സൂരജ് തലപ്പാറയില്‍ നിന്ന് വാടകയ്ക്കെടുത്ത സാന്‍ട്രോ കാറിലാണു സുകന്യയെ പാറമടയ്ക്കടുത്തുള്ള റബ്ബര്‍ തോട്ടത്തില്‍ വിളിച്ചുകൊണ്ടുവന്നത്. തുടര്‍ന്ന് ഗര്‍ഭിണിയായ സുകന്യയെ പിറകില്‍ നിന്ന് പ്ലാസ്റ്റിക് കയര്‍ ഉപയോഗിച്ച് കഴുത്തു ഞെരിച്ചാണു കൊന്നത്. പിന്നീട് മൃതദേഹത്തില്‍ കരിങ്കല്ല് വച്ച് കെട്ടിയാണു പാറമടയിലിട്ടത്. എന്നാല്‍ 70 അടിയോളം താഴ്ചയുള്ള പാറമടയില്‍ കഴിഞ്ഞ ദിവസമാണു മൃതദേഹം പൊങ്ങിവന്നത്.

ജോലിക്ക് പോയ സുകന്യ തിരികെ എത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ തലയോലപ്പറമ്പ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് സുകന്യയും സൂരജും തമ്മിലുള്ള ബന്ധം മനസിലാക്കിയതും സൂരജിനെ കസ്റ്റഡിയിലെടുത്തതും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :