എം.എല്‍.എയുടെ പേഴ്സണല്‍ സ്റ്റാഫ് ചമഞ്ഞു തട്ടിപ്പ്

കായം‍കുളം| Last Modified ശനി, 18 ജൂലൈ 2015 (16:35 IST)
എം.എല്‍.എ യുടെ പേഴ്സണല്‍ സ്റ്റാഫാണെന്നും
ജോലി വാങ്ങിത്തരമെന്നും പറഞ്ഞ് നിരവധി പേരില്‍ നിന്ന് പണം തട്ടിയ ഹോട്ടല്‍ സപ്ലയറെ കായം‍കുളം പൊലീസ് അറസ്റ്റ് ചെയ്‌‌തു. ടി.എന്‍.പ്രതാപന്‍ എം.എല്‍.എ, ഇദ്ദേഹത്തിന്‍റെ പേഴ്സണല്‍സ്റ്റാഫ് അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്ന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.


ഓച്ചിറ പ്രയാര്‍ വടക്ക് മഠത്തില്‍ പടീറ്റതില്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന സ്ന്തോഷ് കുമാര്‍ എന്ന അനി (36) ആണ് ഇതുമായി ബന്ധപ്പെട്ട് പൊലീസ് വലയിലായത്. തിരുവനന്തപുരം ആര്യനാട് കൊക്കോട്ടേല ടി.എസ്.മന്ദിരമാണ് സ്വദേശം. ടി.എന്‍.പ്രതാപന്‍ എം.എല്‍.എ യുടെ പേഴ്സണല്‍ സ്റ്റാഫ് എന്ന് പറഞ്ഞ് ഇയാള്‍ ഓച്ചിറ സ്വദേശി സിനി ചന്ദ്രന്‍ എന്നയാളില്‍ നിന്ന് 20,000 രൂപയും ചവട സ്വദേശി അയ്യപ്പന്‍ എന്നയാളില്‍ നിന്ന് 45,000 രൂപയും കൃസ്വ്ഹ്ണപുരം സ്വദേശികളായ ഹേം‍രാജില്‍ നിന്ന് 65,000 രൂപയും ബിന്ദുവില്‍ നിന്ന് 45,000 രൂപയും ഇയാള്‍ കബളിപ്പിച്ചെടുത്തു.

ഇയാളുടെ തട്ടിപ്പിനു കൂട്ടാളിയായ നൂറനാട്ടെ ഒരു ക്ഷേത്രത്തിലെ ശാന്തിക്കാരനായ ഓച്ചിറ സ്വദേശി ശ്യാം എന്നയാളെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇയാളാണ് എം.എല്‍.എ യുടെ പേഴ്സണല്‍ സ്റ്റാഫായ അനില്‍ കുമാര്‍ എന്ന വ്യാജേന സന്തോഷിനെ മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്തിയത്. ഇയാള്‍ക്കെതിരെ നിരവധി സ്ഥലങ്ങളില്‍ തട്ടിപ്പു കേസുകള്‍ നിലവിലുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :