കൊട്ടാരക്കരയില്‍ 'പിള്ള' പൊളിഞ്ഞു, നഗരഭരണം എല്‍‌ഡി‌എഫിന്

Last Modified ശനി, 7 നവം‌ബര്‍ 2015 (11:34 IST)
കൊട്ടാരക്കരയില്‍ ആര്‍ ബാലകൃഷ്ണപിള്ളയ്ക്ക് കനത്ത തിരിച്ചടി. കേരള കോണ്‍ഗ്രസ് ബി മത്സരിച്ച എട്ട് സീറ്റുകളില്‍ ആറ് സീറ്റിലും പരാജയപ്പെട്ടു.

അതേസമയം നഗരസഭയുടെ ഭരണം ഇടതുപക്ഷം പിടിച്ചെടുത്തു. കൊട്ടാരക്കരയില്‍ എല്‍ഡിഎഫിന് 18 സീറ്റുകളാണ് ലഭിച്ചത്. യുഡിഎഫിന് വിജയിക്കാനായത് 10 സീറ്റുകളില്‍ മാത്രമാണ്. ബിജെപിക്ക് ഒരു സീറ്റ് കിട്ടി.

പാലക്കാട് നഗരസഭയില്‍ ഫലമറിഞ്ഞ സീറ്റുകളില്‍ യുഡിഎഫും ബി.ജെ.പിയും ഒപ്പത്തിനൊപ്പം. യുഡിഎഫും ബി.ജെ.പിയും ഏഴ് സീറ്റുകള്‍ വീതം നേടി. ഇടതുമുന്നണിക്ക് നാലു സീറ്റുകള്‍ ലഭിച്ചു. ബി.ജെ.പി ഏറെ പ്രതീക്ഷ വെച്ചു പുലര്‍ത്തിയ ഇവിടെ എന്നാല്‍, പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാന്‍ അവര്‍ക്ക് നിലവില്‍ കഴിഞ്ഞില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :