ഇടുക്കിയില്‍ എല്‍ഡിഎഫ് മുന്നേറ്റം; ഗ്രാമ പഞ്ചായത്തുകളില്‍ എല്‍ഡിഎഫ്- 201, യുഡിഎഫ് 150

  തദ്ദേശ തെരഞ്ഞെടുപ്പ്, വോട്ടെടുപ്പ്, വോട്ടണ്ണല്‍, പഞ്ചായത്ത്, തെരഞ്ഞെടുപ്പ്, മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷന്‍, കോണ്‍ഗ്രസ്, ബി ജെ പി, സി പി എം, സി പി ഐ, കേരളം
തിരുവനന്തപുരം| jibin| Last Modified ശനി, 7 നവം‌ബര്‍ 2015 (09:08 IST)
ഇടുക്കിയില്‍ ഹൈറേഞ്ച് സംരക്ഷണ സമിതിയുമായി കൈകോര്‍ത്ത് മത്സരിച്ച സ്ഥലങ്ങളില്‍ എല്‍ഡിഎഫ് മുന്നേറ്റം. ഫലസൂചനകള്‍ പുറത്തുവരുബോള്‍ 201 ഗ്രാമ പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് മുന്നേറുന്നു. 150 ഇടത്ത് യുഡിഎഫ് ലീഡ് ചെയ്യുന്നു. 15 പഞ്ചായത്തുകളില്‍ ബിജെപി ലീഡ് ചെയ്യുന്നുണ്ട്. നഗരസഭകളില്‍ എല്‍ഡിഎഫിന്‌ മുന്‍തൂക്കമാണ്.

ഫലസൂചനകള്‍ പുറത്തുവരുബോള്‍ കണ്ണൂരില്‍ കാരായി രാജൻ ലീഡ് ചെയ്യുന്നു. ഒറ്റപ്പാലം നഗരസഭയിൽ മൂന്ന് സീറ്റിൽ എൽഡിഎഫ് ജയം നേടി. കൊല്ലം കോര്‍പ്പറേഷനില്‍ ബിജെപി അക്കൗണ്ട് തുറന്നു. അതേസമയം, കല്‍പ്പറ്റ നഗരസഭയില്‍ എംപി വീരേന്ദ്രകുമാറിന്റെ വാര്‍ഡില്‍ യുഡിഎഫ് തോറ്റു. ഈരാറ്റുപേട്ട നഗരസഭയില്‍ വോട്ടെണ്ണല്‍ വൈകി. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയതേഉള്ളൂ.

ഗ്രാമ പഞ്ചായത്തുകളില്‍ ഇടതിനു മുന്‍തൂക്കം നല്‍കുബോള്‍ കണ്ണൂരിൽ എംവി രാഘവന്‍റെ മകൾ എംവി ഗിരിജ തോറ്റു. മുൻ മുഖ്യമന്ത്രി ഇകെ നായനാരുടെ മകൾ ഉഷ പ്രവീണും തോറ്റു. കൊച്ചിയിലെ എല്‍ഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ഥിയായിട്ടാണ് ഉഷ പ്രവീണ്‍ മത്സരിച്ചത്.

1,199 തദ്ദേശസ്ഥാപനങ്ങളിലെ 21,871 വാര്‍ഡുകളിലെ 75,549 സ്ഥാനാര്‍ഥികളാണ് ജനവിധിക്ക് കാത്തിരിക്കുന്നത്. 941 ഗ്രാമപഞ്ചായത്തുകളിലെ 15,962 വാര്‍ഡുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകളിലെ 2,076, 14 ജില്ലാപഞ്ചായത്തുകളിലെ 331, 86 മുനിസിപ്പാലിറ്റികളിലെ 3,088, ആറ് മുനിസിപ്പല്‍ കോര്‍പറേഷനുകളിലെ 414 വാര്‍ഡുകളിലെ പ്രതിനിധികളാരെന്ന് ഇന്നറിയാനാകും.

ത്രിതലപഞ്ചായത്തുകളില്‍ ബ്ളോക്തലത്തിലുള്ള വിതരണ-സ്വീകരണ കേന്ദ്രങ്ങളും നഗരസഭകളില്‍ അതത് സ്ഥാപനങ്ങളുടെ വിതരണ-സ്വീകരണ കേന്ദ്രങ്ങളുമാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍. എല്ലാ വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെയും സുരക്ഷക്ക് കര്‍ണാടകത്തില്‍ നിന്നുള്ള പത്ത് കമ്പനി ഉള്‍പ്പെടെ 57 കമ്പനി പൊലീസ് സേനാംഗങ്ങളെ നിയോഗിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :