രാജ്യത്ത് മറ്റിടങ്ങളിൽ കാണാത്ത രാഷ്ട്രീയ അതിക്രമങ്ങളാണ് കേരളത്തിൽ സിപിഎം നടപ്പാക്കുന്നത്, ഉത്തരവാദിത്തം ബിജെപിയുടെ മേൽ കെട്ടിവെക്കാനാണ് ശ്രമമെന്ന് കുമ്മനം രാജശേഖരൻ

കണ്ണൂരിൽ സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ ആർ എസ് എസ് ബിജെപി പ്രവർത്തകർക്ക് ഒരു പങ്കുമില്ലെന്ന് കുമ്മനം രാജശേഖരൻ. അക്രമം അഴിച്ചു വിടാനാണ് സിപിഎം ശ്രമിച്ചതെന്നും ഉത്തരവാദിത്തം ബിജെപിയുടെ മേൽ കെട്ടിവെക്കുകയാണ് അവരുടെ ലക്ഷ്യമെന്നും കുമ്മനം ഫേസ്ബു

aparna shaji| Last Modified ബുധന്‍, 13 ജൂലൈ 2016 (14:48 IST)
കണ്ണൂരിൽ സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ ആർ എസ് എസ് ബിജെപി പ്രവർത്തകർക്ക് ഒരു പങ്കുമില്ലെന്ന് കുമ്മനം രാജശേഖരൻ. അക്രമം അഴിച്ചു വിടാനാണ് സിപിഎം ശ്രമിച്ചതെന്നും ഉത്തരവാദിത്തം ബിജെപിയുടെ മേൽ കെട്ടിവെക്കുകയാണ് അവരുടെ ലക്ഷ്യമെന്നും കുമ്മനം ഫേസ്ബുക്കിൽ കുറിച്ചു.

കുമ്മനം രാജശേഖരന്റെ ഫേസ്ബുക്ക് പോസ്റ്റ്:

കണ്ണൂരിൽ സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ യഥാർത്ഥ കുറ്റവാളികളെ ഉടൻ കണ്ടെത്തണം. പയ്യന്നൂരിൽ നടന്ന കൊലപാതകവുമായി ആർ എസ് എസ് - ബിജെപി പ്രവർത്തകർക്ക് ഒരു പങ്കുമില്ലെന്നാണ് വ്യക്തമായിട്ടുള്ളത്. എന്നാൽ അകാരണമായി ബിജെപി - ആർ എസ് എസ് പ്രസ്ഥാനങ്ങളെ പ്രതിപട്ടികയിലാക്കി അക്രമം അഴിച്ചു വിടാനാണ് സിപിഎം ശ്രമിച്ചത്. അതിന്റെ ഭാഗമായാണ് പയ്യന്നൂരിൽ ബിഎംഎസ് പ്രവർത്തകനെ കൊലപ്പെടുത്തിയത്, നിരവധി വീടുകളും വാഹനങ്ങളും തകർത്തത്.

അക്രമരാഷ്ട്രീയം ബിജെപിയുടെ ലക്ഷ്യമല്ല. നിരവധി പ്രകോപനങ്ങൾ ഉണ്ടായിട്ടും നിയമപരമായി പരിഹാരം കാണാനാണ് ബിജെപിയും ആർഎസ്എസും ശ്രമിച്ചിട്ടുള്ളത്. എന്നാൽ അക്രമ സംഭവങ്ങൾ സൃഷ്ടിച്ച് അതിന്റെ ഉത്തരവാദിത്തം ബിജെപിയുടെ മേൽ കെട്ടിവെക്കാനാണ് ഇപ്പോൾ ശ്രമം നടക്കുന്നത്. കണ്ണൂരിൽ നിരന്തരമായി നടക്കുന്ന സംഭവപരമ്പരകൾക്ക് സിപിഎം നേതൃത്വമാണ് ഉത്തരവാദി. അക്രമം തടയാൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കാത്തതാണ് കണ്ണൂർ അശാന്തമാകാൻ കാരണം. അക്രമം ആരുടെ ഭാഗത്ത് നിന്ന് ഉണ്ടായാലും അത് അപലപനീയമാണ്.

കഴിഞ്ഞ ദിവസം നടന്നത് ഒറ്റപ്പെട്ട സംഭവമല്ല. നിരന്തരമായ അക്രമങ്ങളുടെ കാരണം കണ്ടെത്താതതും നടപടി ഇല്ലാത്തതുമാണ് കണ്ണൂരിൽ അക്രമം തുടർക്കഥയാകാൻ കാരണം. ബിജെപി ഭരിക്കുന്നതുൾപ്പെടെ പാർട്ടിക്ക് ശക്തമായ സ്വാധീനമുള്ള സംസ്ഥാനങ്ങളിൽ പോലും കമ്മ്യൂണിസ്ററ് പാർട്ടിയുടെ പ്രവർത്തനങ്ങളെ കായികമായി തടയിടുകയോ ഒരു പ്രവർത്തകൻ പോലും കൊല്ലപ്പെടുകയോ ചെയ്തിട്ടില്ല. രാജ്യത്ത് മറ്റു സംസ്ഥാനങ്ങളിലൊന്നും കാണാത്ത രാഷ്ട്രീയ അതിക്രമങ്ങളാണ് കേരളത്തിൽ സിപിഎം നടപ്പാക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :