വൈകിയാണെങ്കിലും തനിക്ക് കിട്ടുന്ന നീതി നിഷേധിക്കരുത്; സോളാര്‍ കേസില്‍ സി ബി ഐ അന്വേഷണം നടത്തണം: സരിത എസ് നായര്‍

സോളാര്‍ കേസില്‍ സി ബി ഐ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സരിത എസ് നായര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി, സരിത, ഉമ്മന്‍ചാണ്ടി, ആര്യാടന്‍ മുഹമ്മദ്, സി ബി ഐ kochi, saritha, oommen chandi, aryadan muhammed, CBI
കൊച്ചി| Sajith| Last Modified ചൊവ്വ, 22 മാര്‍ച്ച് 2016 (07:25 IST)
സോളാര്‍ കേസില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് എസ് നായര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പ്രധാന എതിര്‍കക്ഷിയാക്കിയാണ് സരിത കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുള്ളത്. മുഖ്യമന്ത്രി വാക്ക് പാലിക്കാത്തതാണ് കേസിന് കാരണമായതെന്ന് സരിത ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.

താന്‍ നല്‍കിയ തെളിവുകള്‍ സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്‍ പരിഗണിക്കുന്നില്ലെന്നു പരാതി പറഞ്ഞതിനു പിന്നാലെയാണ് സരിത ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. സോളാര്‍ കമ്മീഷനു നല്‍കിയ എല്ലാ തെളിവുകളും ഹര്‍ജിയുടെ ഭാഗമായി സരിത ഹൈക്കോടതിക്കു കൈമാറിയിട്ടുണ്ട്. കൂടാതെ മന്ത്രി ആര്യാടന്‍ മുഹമ്മദിനെതിരെയും അന്വേഷണം വേണമെന്ന് സരിത ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്കു പങ്കുണ്ടെന്നു വ്യക്തമാക്കിയാണ് തെളിവുകള്‍ കൈമാറിയിരിക്കുന്നത്. കേസില്‍ വീണ്ടും അന്വേഷണം വേണമെന്നും നിലവിലെ അന്വേഷണങ്ങളൊന്നും നീതി ലഭ്യമാക്കുന്നതല്ലെന്നും സരിത ഹര്‍ജിയില്‍ പറയുന്നുണ്ട്.
തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രിയും കേസില്‍ ആരോപിതരായ കോണ്‍ഗ്രസ് നേതാക്കളും പ്രതിക്കൂട്ടിലാകുമെന്ന സൂചനയും ഇതോടെ ശക്തമായി.

കോടികള്‍ താന്‍ മുഖ്യമന്ത്രിക്കും ലക്ഷക്കണക്കിനു രൂപ മന്ത്രി ആര്യാടന്‍ മുഹമ്മദിനും നല്‍കിയെന്നും തെളിവു സഹിത സരിത ആരോപിച്ചിരുന്നു. പണമിടപാടു സംബന്ധിച്ച് ഒത്തുതീര്‍പ്പിനായി മുഖ്യമന്ത്രിക്കായി തമ്പാനൂര്‍ രവിയും
ബെന്നി ബഹന്നാനും ഇടനിലക്കാരായതിന്റെ ഫോണ്‍ രേഖകളും സരിത തെളിവായി നല്‍കിയിരുന്നു. എന്നാല്‍ സോളാര്‍ കമ്മീഷന്‍ ഇതിനെതിരെ ഒരു നടപടിയും എടുത്തിരുന്നില്ല. വൈകിയാണെങ്കിലും തനിക്ക് കിട്ടുന്ന നീതി നിഷേധിക്കുന്നതിന് തുല്യമാണ് കമ്മീഷന്റെ ഈ നടപടിയെന്നും സരിത പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :