മാണിയെ കുടുക്കാന്‍ ചെന്നിത്തലയ്‌ക്ക് തന്ത്രമോതിയ നേതാവ് ഹൈക്കമാന്‍ഡിന്റെ നോട്ടപ്പുള്ളി - ആന്റണി രാജു പറഞ്ഞ മുതിര്‍ന്ന നേതാവ് നിശബ്‌ദനായിരുന്ന് കളി കാണുന്നു

ഉമ്മന്‍ചാണ്ടി ഇപ്പോള്‍ നിശബ്ദതയിലാണ്

കോട്ടയം| jibin| Last Updated: ശനി, 6 ഓഗസ്റ്റ് 2016 (15:09 IST)
കോണ്‍ഗ്രസ് നേതൃത്വം അമ്പരന്നു നില്‍ക്കുകയാണ്, കെഎം മാണിയോട് ഒന്ന് സംസാരിക്കാന്‍ പോലും കോണ്‍ഗ്രസിലെ കരുത്തന്മാരായ ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്‌ക്കും സാധിക്കുന്നില്ല. എന്നാല്‍, തങ്ങളോട് കാണിച്ച ചതികള്‍ക്ക് ശക്തമായ തിരിച്ചടികള്‍ നല്‍കാന്‍ ഇതിലും നല്ല അവസരമില്ലെന്നാണ് കേരളാ കോണ്‍ഗ്രസ് (എം) വിശ്വസിക്കുന്നത്.

ചരല്‍ക്കുന്ന് ക്യാമ്പ് കഴിയുമ്പോള്‍ കെഎം മാണി എന്‍ഡിഎയിലേക്ക് പോകുമെന്നും അതോടെ പാര്‍ട്ടി രണ്ടായി പിളരുമെന്നുമാണ് കേരള കോണ്‍ഗ്രസ് (എം) വിട്ട ആന്റണി രാജു വ്യക്തമാക്കുന്നത്. മാണി വിഭാഗത്തിനൊപ്പം നിന്നപ്പോള്‍ ബാര്‍ കോഴ ആരോപണത്തില്‍ പാര്‍ട്ടി നിയോഗിച്ച അന്വേഷണ സമതിയില്‍ അംഗമായിരുന്ന വ്യക്തിയാണ് ആന്റണി രാജു.

ബാര്‍കോഴയിലെ ഗൂഡാലോചന കേന്ദ്രം ചെന്നിത്തലയല്ലെന്നും കോണ്‍ഗ്രസിലെ മുതിര്‍ന്ന ഒരു നേതാവിനും ഇതില്‍ പങ്കുണ്ടെന്നാണ് ആന്റണി രാജു പറയുന്നത്. ഈ ആരോപണശരം ചെന്നു തറയ്‌ക്കുന്നത് ഉമ്മന്‍ചാണ്ടി എന്ന നേതാവിലേക്കാണ്. മാണി ഇടതു മുന്നണിയിലേക്ക് പോകുമെന്ന തോന്നല്‍ സജീവമായതോടെ ഉമ്മന്‍ ചാണ്ടിയുടെ ആശിര്‍വാദത്തോടെ നടപ്പാക്കിയ തന്ത്രമായിരുന്നു ബാര്‍ കോഴ ആരോപണം എന്നാണ് ജനാധിപത്യ കേരളാ കോണ്‍ഗ്രസ് നേതാവ് വ്യക്തമാക്കുന്നത്.



ഈ നീക്കത്തിന്റെ ഉപകാരസ്‌മരണയായിട്ടാണ് പ്രതിപക്ഷ നേതൃസ്ഥാനം ഉമ്മന്‍ചാണ്ടി ചെന്നിത്തലയ്‌ക്ക് വിട്ടു കൊടുത്തത്. കെപിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്നും വിഎം സുധീരനെ പുറത്താക്കി അവിടെ ഉമ്മന്‍ചാണ്ടിയെ എത്തിക്കാം എന്ന കണക്കു കൂട്ടലും ഇതിനിടെയില്‍ ചെന്നിത്തലയ്‌ക്കുണ്ടായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി മാണി ഉടക്കിയതോടെ നിലവിലെ നീക്കങ്ങള്‍ എല്ലാം പാളുകയായിരുന്നു.

ബാര്‍കോഴയിലെ ഗൂഡാലോചനകേന്ദ്രം ചെന്നിത്തലയാണെന്ന് അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. ഈ റിപ്പോര്‍ട്ട് മാണിയുടെ കൈയില്‍ ഭദ്രവുമാണ്. അതിനിടെയാണ് മാണിയും ചെന്നിത്തലയും ചേര്‍ന്ന് ഡല്‍ഹിയില്‍‌വച്ച് പ്രതിപക്ഷ നേതാവിനെ തീരുമാനിച്ചതും. ഇവിടെയും മാണിക്ക് തിരിച്ചടി ലഭിച്ചു. യുഡിഎഫിലെ രണ്ടാമത്തെ ഘടകകക്ഷിയും ആറ് എംഎല്‍എമാരുമുള്ള തന്റെ പാര്‍ട്ടിയുമായി പ്രതിപക്ഷ നേതാവിനെ തീരുമാനിക്കാനുള്ള ചര്‍ച്ച ഫോണിലൂടെ നടത്തിയതും മാണിയില്‍ എതിര്‍പ്പുണ്ടാക്കി.

ഉമ്മന്‍ചാണ്ടി ഇപ്പോള്‍ നിശബ്ദതയിലാണ്. നിയമസഭ തെരഞ്ഞെടുപ്പിലെ തോല്‍‌വിക്ക് പിന്നാലെ സംസ്ഥാന കോണ്‍ഗ്രസില്‍ അടി രൂക്ഷമാകുകയും ചെയ്‌തതോടെയാണ് ഉമ്മന്‍ചാണ്ടി ഹൈക്കമാന്‍ഡിന്റെ കണ്ണിലെ കരടായത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :