കേരളം അക്രമരാഷ്ട്രീയത്തില്‍ കുടുങ്ങി കിടക്കുന്നു, അവസരവാദ രാഷ്ട്രീയം ജനങ്ങള്‍ തിരിച്ചറിയണം ; നരേന്ദ്ര മോദി

എന്‍ ഡി എയുടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ആവേശം പകരാന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി കാസര്‍കോടെത്തി. കേരളത്തില്‍ അക്രമരാഷ്ട്രീയമാണെന്നും സംസ്ഥാനത്തെ കരകയറ്റണമെന്നും മോദി പ്രസംഗിച്ചു. രാവിലെ 9.30ന് കാസര്‍കോട് വിദ്യാനഗര്‍ ഗവ കോളേജില്‍ നടന്ന പ്രച

കാസര്‍കോട്| APARNA SHAJI| Last Updated: ഞായര്‍, 8 മെയ് 2016 (11:35 IST)
എന്‍ ഡി എയുടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ആവേശം പകരാന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി കാസര്‍കോടെത്തി. കേരളത്തില്‍ അക്രമരാഷ്ട്രീയമാണെന്നും സംസ്ഥാനത്തെ കരകയറ്റണമെന്നും മോദി പ്രസംഗിച്ചു. രാവിലെ 9.30ന് കാസര്‍കോട് വിദ്യാനഗര്‍ ഗവ കോളേജില്‍ നടന്ന പ്രചരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


കേരളത്തിലും പശ്ചിമബംഗാളിലും രണ്ട് സ്വരത്തില്‍ സംസാരിക്കുന്നവരെ വിശ്വസിക്കരുതെന്ന് പറയുന്നതിനോടൊപ്പം ബംഗാളിലെ കോണ്‍ഗ്രസ് - സി പി എം സഖ്യത്തെ അദ്ദേഹം പരിഹസിക്കുകയും ചെയ്തു. സംസ്ഥാനത്ത് ഇന്ന് നടക്കുന്ന മൂന്ന് തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ അദ്ദേഹം പങ്കെടുക്കും. കാസര്‍കോട് നടക്കുന്ന യോഗത്തിന് ശേഷം ഉച്ചയ്ക്ക് ആലപ്പുഴയിലെ കുട്ടനാട്ടിലും വൈകിട്ട് തിരുവനന്ത‌പുരത്തും നടത്തുന്ന തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ അദ്ദേഹം പങ്കെടുക്കും.

12.45ന് കുട്ടനാട് എടത്വ ലൂര്‍ദ്ദ് മാതാ സ്‌കൂള്‍ ഗ്രൗണ്ടിലാണ് ആലപ്പുഴ ജില്ലയിലെ പരിപാടി. ജില്ലയിലെ മുഴുവന്‍ എന്‍.ഡി.എ. സ്ഥാനാര്‍ഥികളും പങ്കെടുക്കും. തുടര്‍ന്ന് തിരുവനന്തപുരത്തെത്തുന്ന അദ്ദേഹം 6.40 ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പ്രസംഗിക്കും. പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ അമ്മയെ പ്രധാനമന്ത്രി അന്ന് സന്ദര്‍ശിച്ചേക്കും. ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍ക്കിടയിലാണ് പ്രധാനമന്ത്രിയുടെ പ്രചരണ യോഗങ്ങള്‍.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :