നടന്നത് ഗുരുതര അച്ചടക്ക ലംഘനം; ഇസ്‍മയിലിനെ എൽഡിഎഫ് പ്രതിനിധി സ്ഥാനത്തുനിന്ന് നീക്കി

ഇസ്‍മയിലിനെ എൽഡിഎഫ് പ്രതിനിധി സ്ഥാനത്തുനിന്ന് നീക്കി

തിരുവനന്തപുരം| jibin| Last Updated: ബുധന്‍, 22 നവം‌ബര്‍ 2017 (17:15 IST)
തോമസ് ചാണ്ടിയുടെ രാജി വിഷയത്തിൽ സിപിഐ സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാടിനെതിരേ പരസ്യ പ്രതികരണം നടത്തിയ ദേശീയ എക്സിക്യൂട്ടീവ് അംഗം കെഇ ഇസ്മയിലിനെതിരേ പാർട്ടി നടപടി.

ഇസ്മയിലിന്റെ പ്രസ്താവന പാർട്ടിയെ പ്രതിരോധത്തിലാക്കിയെന്ന് ചൂണ്ടിക്കാട്ടിയ
സംസ്ഥാന എക്സിക്യൂട്ടീവ് അദ്ദേഹത്തെ എൽഡിഎഫ് യോഗത്തിനുള്ള പ്രതിനിധി സ്ഥാനത്ത് നിന്നും നീക്കാൻ തീരുമാനിച്ചു. നടപടിയെന്താണെന്ന കാര്യം സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് തീരുമാനിക്കും. ദേശീയ എക്സിക്യൂട്ടീവ് അംഗമായ ഇസ്മയിലിനെതിരേ നടപടി സ്വീകരിക്കാൻ കേന്ദ്ര നേതൃത്വത്തിനാണ് കഴിയുക.

കാനം രാജേന്ദ്രൻ, പന്ന്യൻ രവീന്ദ്രൻ, എന്നിവരാകും എൽഡിഎഫിലെ സിപിഐ പ്രതിനിധികൾ.

പാര്‍ട്ടി നിലപാടിനെതിരായ ഇസ്മയിലിന്റെ പരസ്യ പ്രതികരണം ഗുരുതര അച്ചടക്ക ലംഘനമെന്നാണ് എക്‌സിക്യൂട്ടീവില്‍ വിമര്‍ശം. ഇസ്മയിലിന്റെ പ്രസ്താവന അനുചിതമായിപ്പോയെന്ന് സംസ്ഥാന്‍ അധ്യക്ഷന്‍ പറഞ്ഞു. പാർട്ടിയോട് ആലോചിക്കാതെ ഇത്തരം പ്രസ്താവനകൾ നടത്തരുതെന്നും കാനം മുന്നറിയിപ്പ് നൽകി.


അദ്ദേഹത്തിന്റെ നിലപാട് പാർട്ടിയിൽ പ്രതിസന്ധിയുണ്ടാക്കി. തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തിൽ മുന്നണിയിൽ ഭിന്നതയുണ്ടെന്ന തോന്നലിന് ഈ നിലപാട് വഴിവച്ചുവെന്നും നേതാക്കൾ വിമർശിച്ചു. തോമസ് ചാണ്ടി രാജിവയ്ക്കാൻ വൈകിയിട്ടില്ലെന്ന ഇസ്മയിലിന്റെ പ്രസ്‌താ‍വനയാണ് നേതൃത്വത്തെ ചൊടിപ്പിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :