സംസ്ഥാനത്ത് കരിമ്പനി സ്ഥിരീകരിച്ചു; രണ്ടു പേര്‍ നിരീക്ഷണത്തില്‍

കരിമ്പനി , മെഡിക്കല്‍ കോളജ് , ആശുപത്രി
തിരുവനന്തപുരം| jibin| Last Updated: ചൊവ്വ, 23 ജൂണ്‍ 2015 (09:00 IST)
സംസ്ഥാനത്ത് കരിമ്പനി സ്ഥിരീകരിച്ചു. തൃശ്ശൂര്‍ മുളളൂര്‍ക്കര സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് ഇയാളെ പ്രവേശിപ്പിച്ചിരിക്കുന്നത്. ആരോഗ്യവകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിലാണ് ഇയാളിപ്പോള്‍.

രോഗ ബാധിതരെന്ന് സംശയിക്കുന്ന മറ്റ് രണ്ടുപേരും ആശുപത്രിയില്‍ നിരീക്ഷണത്തിലുണ്ട്. 2012 ന് ശേഷം ആദ്യമായാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിക്കുന്നത്.

രോഗാണു ശരീരത്തില്‍ പ്രവേശിച്ചാല്‍ ത്വക്കിന് കറുപ്പ് നിറം ബാധിക്കുന്നതിനാലാണ് കരിമ്പനി എന്നറിയപ്പെടുന്നത്. ഇത് കാലാ അസര്‍, ഡംഡം പനി എന്നിങ്ങനെയും അറിയപ്പെടും. പ്രതിവര്‍ഷം അമ്പതിനായിരത്തോളം പേര്‍ ഈ രോഗം ബാധിച്ചു ലോകത്തു മരിക്കുന്നതായാണ് ലോകാരോഗ്യസംഘടനയുടെ കണക്ക്. സാന്‍ഡ് ഫ്ലൈ എന്നയിനം ഈച്ച വഴിയാണ് രോഗം പകരുന്നത്. പട്ടി, കുറുക്കന്‍, പൂച്ച എന്നീ മൃഗങ്ങളില്‍നിന്നും രോഗം പകരാം.

രോഗം തുടക്കത്തിലേ കണ്ടെത്തിയാല്‍ രണ്ടാഴ്ചത്തെ ചികില്‍സകൊണ്ടു ഭേദമാക്കാം. എന്നാല്‍ രോഗലക്ഷണങ്ങള്‍ അഞ്ചു-ആറു മാസം കൊണ്ടുമാത്രമെ പ്രത്യക്ഷപ്പെടുകയുള്ളു. രോഗാണു ശരീരത്തിനുള്ളിലെത്തിയാല്‍ മാസങ്ങള്‍ക്കുശേഷമാകും രോഗി ഗുരുതരാവസ്ഥയിലാകുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :