രാജേശ്വരി മൂകാംബിക ക്ഷേത്ര ദർശനത്തിൽ, ഇനി നീലക്കുറിഞ്ഞി പൂത്തിട്ടേ തിരിച്ചുള്ളു!

ജിഷ കേസിലെ അന്തിമവാദം കേൾക്കേണ്ട, ഭർത്താവിനെ അവസാനമായിട്ട് കണ്ടതുമില്ല; രാജേശ്വരി ടൂറിൽ!

aparna| Last Modified ബുധന്‍, 29 നവം‌ബര്‍ 2017 (09:34 IST)
പെരുമ്പാവൂരിൽ ക്രൂരപീഡനത്തിനു ഇരയായ കൊലക്കേസിൽ കോടതി അന്തിമവാദം കേൾക്കാനിരിക്കേ ജിഷയുടെ അമ്മ രാജേശ്വരി ടൂറിലാണ്. രാജേശ്വരി മൂകാംബിക ക്ഷേത്ര ദർശനത്തിന്റെ തിരക്കിലാണ്. ക്ഷേത്രദർശനത്തിനു ശേഷം രാജേശ്വരി മൂന്നാറിൽ നീലക്കുറിഞ്ഞി പൂത്തത് കാണാൻ പോകുമെന്ന് മൂത്തമകൾ ദീപ പറയുന്നു.

രണ്ട് വനിതാ പൊലീസുകാർക്കൊപ്പം ഇന്നലെയാണ് രാജേശ്വരി മൂകാംബികയിലേക്ക് പുറപ്പെട്ടത്. മൂന്നാർ ചുറ്റിക്കറങ്ങിയശേഷമാകും തിരിച്ചുവരികയെന്ന് സൂചന. ജിഷ കേസിലെ അന്തിമവാദം കേൾക്കാൻ പോലും രാജേശ്വരിക്ക് സമയമില്ല.

രണ്ടാഴ്ച മുമ്പ് ജിഷയുടെ പിതാവ് പാപ്പു റോഡരികിൽ കിടന്ന് മരിച്ചിരുന്നു. അന്ന് ഭർത്താവിന്റെ മൃതദേഹം അവസാനമായി ഒരു നോക്ക് കാണാൻ പോലും രാജേശ്വരി എത്തിയില്ലെന്നതും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. താൽപ്പര്യമുള്ള പൊലീസുകാരെ മാത്രം തന്റെ സുരക്ഷയ്ക്കായി നിർത്തിയാൽ മതിയെന്ന രാജേശ്വരിയുടെ നിലപാട് പൊലീസിനു തലവേദനയാകുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :