ജിഷ കൊലക്കേസ്: സത്യം പറയാൻ കഴിയാഞ്ഞത് മറവി മൂലം, ജനങ്ങളോട് മാപ്പ് ചോദിച്ച് സാജു പോൾ

ജിഷ കൊലക്കേസുമായി തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ നിഷേധിച്ച് എം എൽ എ സാജി പോൾ രംഗത്ത്. രണ്ട് തവണ മാത്രമാണ് ജിഷയുടെ തന്നെ സമീപിച്ചതെന്നും ജിഷയ്ക്ക് വീടും സ്ഥലവും ലഭിക്കാൻ ഇടപെട്ടത് താനാണെന്ന് സാജി വ്യക്തമാക്കി. മറവി കാരണമാണ് ഇതൊന്നും പറയാൻ സാധിക്കാത്തതെന

പെരുമ്പാവൂർ| aparna shaji| Last Modified ബുധന്‍, 11 മെയ് 2016 (16:29 IST)
കൊലക്കേസുമായി തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ നിഷേധിച്ച് എം എൽ എ സാജി പോൾ രംഗത്ത്. രണ്ട് തവണ മാത്രമാണ് ജിഷയുടെ തന്നെ സമീപിച്ചതെന്നും ജിഷയ്ക്ക് വീടും സ്ഥലവും ലഭിക്കാൻ ഇടപെട്ടത് താനാണെന്ന് സാജി വ്യക്തമാക്കി. മറവി കാരണമാണ് ഇതൊന്നും പറയാൻ സാധിക്കാത്തതെന്നും അതിൽ ജനങ്ങളോട് താൻ മാപ്പു ചോദിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

എം ജി സര്‍വകലാശാലയില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെന്ന ആവശ്യവുമായാണു ജിഷയുടെ അമ്മ ആദ്യം വന്നത്. അന്നു യൂണിവേഴ്‌സിറ്റിയില്‍ വിളിച്ചു പറഞ്ഞു സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കിയെന്നും സാജുപോള്‍ നേരത്തെ ഫെയ്‌സ്ബുക്കില്‍ വ്യക്തമാക്കിയിരുന്നു. അതിനുശേഷമാണ് വീടിന്റെ ആവശ്യത്തിന് അവർ തന്നെ സമീപിച്ചത്. അതും താൻ പരിഹരിച്ചിട്ടുണ്ട്.

ജിഷയുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ സാജുപോളിനെതിരെ രൂക്ഷമായ ആരോപണങ്ങൾ ഉന്നയിച്ച് യു ഡി എഫ് രംഗത്തെത്തിയിരുന്നു. വീടിനായി ജിഷയുടെ കുടുംബം സമീപിച്ചപ്പോൾ സഹായിക്കാൻ വിസമ്മതിച്ചുവെന്നായിരുന്നു ആരോപണം. അതോടൊപ്പം ജിഷയുടെ അമ്മ രാജേശ്വരിയും സാജു പോളിനെതിരെ രംഗത്ത് വന്നിരുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :