എന്നെ അപമാനിക്കാന്‍ ശ്രമിച്ചതിനാണ് ശിവദാസന്‍ നായരെ കടിച്ചത്: ജമീല പ്രകശം

തിരുവനന്തപുരം| vishnu| Last Modified ചൊവ്വ, 17 മാര്‍ച്ച് 2015 (12:24 IST)
തന്നെ അപമാനിക്കാന്‍ ശ്രമിച്ചതിനാണ് നിയമസഭയില്‍ വച്ച് കൊണ്‍ഗ്രസ് എം‌എല്‍‌എ ശിവദാസന്‍ നായരെ കടിച്ചതെന്ന് ജമീലപ്രകാശം എം‌എലെ പറഞ്ഞു. തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് വി‌എസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് ജമീലപ്രകാശം ഇക്കാര്യം അറിയിച്ചത്.
നിയസഭയിലെ സംഭവങ്ങളുടെ വീഡീയോ ദൃശ്യങ്ങള്‍ സഹിതമാണ് ജമീലപ്രകാശം പ്രതിപക്ഷ വനിതാ എം‌എല്‍‌എമാരെ അപമാനിച്ചതായുള്ള ആരോപണങ്ങള്‍ വിശദീകരിച്ചത്.

തങ്ങളെ ആക്രമിക്കുന്ന സമയത്ത് മുഖ്യമന്ത്രി ഇതെല്ലാം കണ്ടുനില്‍ക്കുകയായിരുന്നു എന്നാണ് ജമീല പ്രകാശം പറയുന്നത്. ശിവദാസന്‍ നായര്‍ തന്ന്ര് മുട്ടുക്കൊണ്ട് ഇടിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തെന്ന് പറഞ്ഞ ജമീല ഈ ദൃശ്യങ്ങള്‍ മുഖ്യമന്ത്രി കുടുംബത്തോടൊപ്പമിരുന്ന് കാണുമോ എന്ന് ചോദിക്കുകയും ചെയ്തു. തങ്ങളെ ആക്രമിക്കുന്നതു വരെ സ്പീകറുടെ ഡയസ് ആരും തകര്‍ത്തില്ലെന്നും അതിനു ശേഷമാണ് അവിടെ അക്രമമുണ്ടായതെന്നും ജമീല പറഞ്ഞു. തന്നെ വാച്ച് ആന്‍ഡ് വാര്‍ഡുമാര്‍ ചവിട്ടി മെതിച്ചതായും ഇവരുടെ ആക്രമത്തില്‍ ഗീതാ ഗോപിയുടെ സാരി കീറുകപോലും ചെയ്തതായാണ് ജമീല പറഞ്ഞത്.

8.46 മുതല്‍ 8.48 വരെയുള്ള രണ്ട് മിനുട്ട് നേരത്തെ ദൃശ്യങ്ങള്‍ ഉപയോഗിച്ചാണ് തങ്ങളെ ആക്രമിച്ചത് ജമീല പ്രകാശം വിശദീകരിച്ചത്. തന്നെ ഭര്‍ത്താവിന്റെ ജാതിപ്പേര് പറഞ്ഞ് ഡൊമനിക് പ്രസന്റേഷന്‍ അധിക്ഷേപിച്ചതായും ജമീല ആരോപിച്ചു. പ്രതിപക്ഷത്തെ വനിതാ എം‌എല്‍‌എമാര്‍ക്കെതിരെ ആക്രമണം തുടര്‍ന്നതിനാണ് സ്പീക്കറുടെ ഡയസില്‍ ആക്രമണം നടത്തിയതെന്നാണ് ജമീല പ്രകാശം വിശദീകരിച്ചത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :