കൊച്ചുമകന്‍ മുത്തശ്ശിയെ തല്ലിക്കൊന്നു!

മകന്‍,കൊലപാതകം,മുത്തശ്ശി
കൈനടി| VISHNU.NL| Last Modified ശനി, 7 ജൂണ്‍ 2014 (11:28 IST)
മദ്യപിച്ചു ലക്കുകെട്ടെത്തിയ കൊച്ചു മകന്റെ മര്‍ദ്ദനമേറ്റ് വൃദ്ധ മരിച്ചു. കാവാലം പഞ്ചായത്ത് നാലാം വാര്‍ഡില്‍ ചെമ്മരപ്പള്ളില്‍ പരേതനായ ശ്രീധരന്‍ പിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ(88)യാണു മരിച്ചത്. വ്യാഴാഴ്ച രാത്രി 11.30നായിരുന്നു സംഭവം.

സംഭവവുമായി ബന്ധപ്പെട്ട് ലക്ഷ്മിക്കുട്ടിയമ്മയുടെ മകന്‍ രാധാകൃഷ്ണന്റെ മകന്‍ രതീഷ് കൃഷ്ണനെ(30) കൈനടി പോലീസ് അറസ്റ്റു ചെയ്തു. സ്വകാര്യ കമ്പനിയിലെ സെയില്‍സ് എക്സിക്യൂയൂട്ടിവായ രതീഷ് മദ്യപിച്ച് വീട്ടിലെത്തി ബഹളമുണ്ടാക്കുകയും അമ്മൂമ്മയെയും അമ്മയെയും മര്‍ദ്ദിക്കുകയും ചെയ്യുന്നത് പതിവായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

സംഭവ ദിവസം രാത്രി 11മണിയോടെ മദ്യപിച്ചെത്തിയ രതീഷ് അമ്മയേ മര്‍ദ്ദിക്കുന്നതിനായി ശ്രമിച്ചതിനെ തുടര്‍ന്ന് അമ്മ ചന്ദ്രകുമാരി ഭയന്ന് വീട്ടില്‍നിന്നിറങ്ങി ഓടി. ഇതോടെ കോപം മൂത്ത് ഇയാള്‍ തന്റെ മുത്തശ്ശിയുടെ മേലേയായിരുന്നു ദേഷ്യം തീര്‍ത്തത്.

ലക്ഷ്മിക്കുട്ടിയമ്മയെ ക്രൂരമായി മര്‍ദ്ദിക്കുകയും നിലത്തിട്ട് ചിവിട്ടുകയും ചെയ്യുകയായിരുന്നു. അവശനിലയിലായ ഇവര്‍ 11.30ഓടെ മരിച്ചു. ദിവസേന വീട്ടില്‍ ഉച്ചത്തില്‍ ബഹളമുണ്ടാകുക പതിവായതിനാല്‍ അയല്‍ക്കാരാരും ഇവിടേക്കു തിരിഞ്ഞുനോക്കിയതുമില്ല.

ബിഎസ്എന്‍എല്‍ കാവാലം ഓഫീസിലെ ജീവനക്കാരനായ രാധാകൃഷ്ണന്‍ സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നില്ല. രാധാകൃഷ്ണന്‍ മകനെപ്പേടിച്ച് പലപ്പോഴും രാത്രി വീട്ടിലെത്താറില്ലായിരുന്നു. വിലെയോടെയാണ് മരണം പുറത്തറിഞ്ഞത്. തുടര്‍ന്നു പുളിങ്കുന്ന് സി.ഐ. ബിന്‍രാജിന്റെ നേതൃത്വത്തിലുളള പോലിസ് വീട്ടിലെത്തി പ്രതിയെ കസ്റ്റടിയിലെടുത്ത് മേല്‍നടപടികള്‍ സ്വീകരിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :