കണ്ണുപൊട്ടനും കാതുപൊട്ടനും സൗജന്യ യാത്ര നല്‍കിയതാണ് കെഎസ്ആര്‍ടിസിയെ നശിപ്പിച്ചത്: എളമരം കരീം

കാസര്‍ഗോഡ്| VISHNU N L| Last Modified വെള്ളി, 24 ഏപ്രില്‍ 2015 (18:31 IST)
ശാരീരിക വൈകല്യമുള്ളവരെ പരിഹസിച്ച സിപിഎം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീമിന്റെ പ്രസ്താവന വിവാദമായി. കെഎസ്ആര്‍ടിസിയുടെ നഷ്ടത്തിന് കാരണമായത് വിഗലാംഗര്‍ക്കും അംഗവിഹീനര്‍ക്കും സൌജന്യ യാത്ര നല്‍കിയതാണെന്നാണ് എളമരം കരീം പറഞ്ഞത്. സിഐടിയുവിന്റെ കെഎസ്ആര്‍ടിസി എപ്ലോയീസ് അസോസിയേഷന്‍ മെയ് 20വരെ നടത്തുന്ന ജനകീയ മാര്‍ച്ച് ഉത്ഘാടനം ചെയ്തു സംസാരിക്കവെയാണ് എളമരം ശാരീരിക വൈകല്യമുള്ളവരെ പരിഹസിച്ചത്.

കണ്ണുപൊട്ടനും കാതുപൊട്ടനും കാലുപൊട്ടനും സൗജന്യ യാത്ര അനുവദിച്ചതാണ് കെഎസ്ആര്‍ടിസിയുടെ നഷ്ടത്തിന് കാരണമായത്. വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്നത് കെഎസ്ആര്‍ടിസിയെ നശിപ്പിക്കും. യുഎഡിഎഫ് സര്‍ക്കാരിന്റെ നയങ്ങള്‍ കെഎസ്ആര്‍ടിസിയെ പൂട്ടിക്കുമെന്നും എളമരം ആരോപിച്ചു. കെഎസ്ഇആര്‍ടിഇഎ സംസ്ഥാന വര്‍ക്കിങ്ങ് പ്രസിഡണ്ട് കെക ദിവാകരനായിരുന്നു ഉത്ഘാടന ചടങ്ങിലെ അധ്യക്ഷന്‍. കാസര്‍ഗോഡ് നിന്ന് ആരംഭിച്ച ജനകീയ മാര്‍ച്ച് മെയ് 20ന് തിരുവനന്തപുരത്ത് സമാപിക്കും.

മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :