ഈ മരുന്ന് കുറിപ്പ് വായിക്കാൻ രണ്ടുപേർക്കേ കഴിയൂ, എഴുതിയ ഡോക്ടർക്കും പിന്നെ ദൈവത്തിനും: ഡോക്ടര്‍ക്കെതിരെ രോഗികളും ഫാർമസിസ്റ്റുകളും

ഇത് വായിച്ച് ഏത് മരുന്നാണെന്ന് മനസ്സിലാക്കാൻ കഴിയുന്നില്ലെന്നും മരുന്ന് മാറിയാൽ രോഗികളുടെ മരണം പോലും സംഭവിക്കമെന്നും ഫാർമസിസ്റ്റുകൾ പറയുന്നു.

Last Modified വ്യാഴം, 27 ജൂണ്‍ 2019 (14:56 IST)
കൊല്ലം ജില്ലാ ആശുപത്രിയിലെ ഡോക്‌ടറുടെ മരുന്ന് കുറിപ്പടി രോഗികളെയും ഫാർമസിസ്റ്റുകളെയും വട്ടം ചുറ്റിച്ചു. കഴിഞ്ഞ ഞായറാഴ്ച അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടിയെത്തിയ രോഗികൾക്കാണ് ചെറിയ കുട്ടികൾ കുട്ടത്തിവരയ്ക്കുന്നതു പോലെയുള്ള കുറിപ്പടി കിട്ടയത്. ഇത് വായിച്ച് ഏത് മരുന്നാണെന്ന് മനസ്സിലാക്കാൻ കഴിയുന്നില്ലെന്നും മരുന്ന് മാറിയാൽ രോഗികളുടെ മരണം പോലും സംഭവിക്കമെന്നും ഫാർമസിസ്റ്റുകൾ പറയുന്നു.

ആശുപത്രിയിലെത്തുന്ന രോഗികളോട് അലക്ഷ്യമായാണ് ഡോക്ടർമാർ വിവരങ്ങൾ തിരക്കുന്നതെന്നും മരുന്നുകൾ എഴുതുന്നതെന്നും പരാതി ഉയർന്നിട്ടുണ്ട്. മാത്രമല്ല ഡോക്ടറുടെ പേര് കാഷ്വാലിറ്റി ഔട്ട് പേഷ്യന്റ് ടിക്കറ്റിൽ രേഖപ്പെടുത്തിയിട്ടുമില്ല.മരുന്നിനായി ഫാർമസിയിലെത്തിയ രോഗിയുടെ കെെയിലുള്ള കുറിപ്പ് കണ്ട് ഫാർമസിസ്റ്റുകൾക്കും ഡോക്‌ടറുടെ എഴുത്ത് മനസിലായില്ല. പരസ്‌പരം ചർച്ച ചെയ്തും രോഗിയോട് രോഗ വിവരങ്ങൾ ചോദിച്ച് ഉറപ്പ് വരുത്തിയുമാണ് അവർ മരുന്ന് നൽകിയത്.

രോഗികളെ ഇരിപ്പിടത്തിൽ ഇരുത്തി രോഗ വിവരങ്ങൾ ചോദിച്ചറിയാൻ ഡോക്ടർ തയ്യാറായില്ലെന്നും പരാതിയുണ്ട്. ഇരിക്കാൻ ശ്രമിച്ച രോഗികളെ എഴുന്നേൽപ്പിച്ചശേഷം കസേര പിന്നിലേക്കിട്ട് ഇരുത്തുകയായിരുന്നുവെന്നാണ് ഉയരുന്ന ആരോപണം.

പനി ബാധിച്ച് നിരവധി രോഗികൾ ഞായറാഴ്ച ഉച്ചയോടെ ആശുപത്രിയിലെത്തിയെങ്കിലും ഒ.പി ഡോക്‌ടർമാരുടെ സേവനം ലഭിച്ചില്ല. തുടർന്നാണ് അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടിയത്. രോഗികൾക്ക് വായിച്ച് മനസിലാക്കാൻ കഴിയുന്ന തരത്തിൽ രോഗ വിവരങ്ങളും മരുന്നുകളുടെ നിർദേശങ്ങളും എഴുതണമെന്നാണ് ചട്ടം. അത് ലംഘിച്ച് അലക്ഷ്യമായി മരുന്ന് കുറിപ്പടി നൽകിയതിനെതിരെ ആരോഗ്യ വകുപ്പ് ഉന്നതർക്ക് പരാതി നൽകുമെന്ന് ഞായറാഴ്ച ആശുപത്രിയിൽ ചികിത്സ തേടിയ രോഗികൾ അറിയിച്ചു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

കൈക്കൂലി : തഹസീൽദാർ അറസ്റ്റിൽ

കൈക്കൂലി : തഹസീൽദാർ അറസ്റ്റിൽ
മുമ്പ് ഇയാള്‍ വില്ലേജ് ഓഫീസര്‍ ആയിരുന്ന സമയത്ത് കൈക്കൂലി കേസില്‍ പിടിയിലായിരുന്നു ...

മദ്ധ്യവയസ്കയ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ചു : ...

മദ്ധ്യവയസ്കയ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ചു : യുവാവ് അറസ്റ്റിൽ
പേരൂര്‍ക്കട സ്വദേശി ഗോപകുമാറിനെയാണ് പോലീസ് പിടികൂടിയത്.

സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളുടെ വ്യാജ ചിത്രങ്ങൾ ...

സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളുടെ വ്യാജ ചിത്രങ്ങൾ പ്രചരിപ്പിച്ച് പണം തട്ടിയ വിരുതൻ പിടിയിൽ
ഗള്‍ഫിലെ ഖത്തറില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന പ്രതി ഒരു വര്‍ഷം മുമ്പാണ് നാട്ടിലെത്തിയത്.

എട്ടു പേരിൽ നിന്ന് പതിനൊന്നര ലക്ഷം തട്ടിയ സംഭവത്തിൽ ...

എട്ടു പേരിൽ നിന്ന് പതിനൊന്നര ലക്ഷം തട്ടിയ സംഭവത്തിൽ ദമ്പതികൾക്കെതിരെ കേസ്
ഷൈലജ അടക്കമുള്ള നാലു സ്ത്രീകളുടെയും മറ്റുമുള്ളവരുടെ പണം തട്ടിയെടുത്തു നിന്നാണ് പരാതി.

ചെറിയ കുറ്റകൃത്യങ്ങൾക്ക് ബന്ധപ്പെട്ട കേസുകളിൽ ചോദ്യം ...

ചെറിയ കുറ്റകൃത്യങ്ങൾക്ക് ബന്ധപ്പെട്ട കേസുകളിൽ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നവരെ രാത്രി പോലീസ് സ്റ്റേഷനിൽ പാർപ്പിക്കേണ്ടതില്ലെന്ന് ഡി.ജി.പി
ചെറിയ കുറങ്ങൾ സംബന്ധിച്ച് ഉള്ള കേസുകളിൽ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നവരെ രാത്രി ...