അഴിമതി കാണിച്ചാല്‍ പൊലീസാണെന്ന് നോക്കില്ല; സൈബര്‍ സുരക്ഷാ കോണ്‍‌ഫറന്‍‌സിലെ ക്രമക്കേടുകളെക്കുറിച്ച് അന്വേഷണത്തിന് ജേക്കബ് തോമസ് അന്വേഷിക്കുന്നു

സൈബര്‍ സുരക്ഷാ കോണ്‍‌ഫറന്‍സ്: കേന്ദ്ര ഫണ്ട് ചെലവഴിച്ചതില്‍ ക്രമക്കേട് ഉണ്ടെന്ന് റിപ്പോര്‍ട്ട്

 cocon meeting , kerala , cocon , Cyber Security , Policing Conference , jacob thomas സൈബര്‍ സുരക്ഷാ , ജേക്കബ് തോമസ് , വിജിലന്‍സ് , പൊലീസ് , ഋഷിരാജ് സിംഗ്
കൊല്ലം| jibin| Last Modified ബുധന്‍, 24 ഓഗസ്റ്റ് 2016 (20:18 IST)
സൈബര്‍ സുരക്ഷാ കോണ്‍ഫറന്‍സില്‍ ക്രമക്കേടുകള്‍ ഉണ്ടെന്ന ആരോപണം ശക്തമായ സാഹചര്യത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് അന്വേഷണം ആരംഭിച്ചു. വിജിലന്‍സ് ഡയറക്ടറുടെ കീഴിലുള്ള ഉദ്യോഗസ്ഥര്‍ കഴി‌ഞ്ഞ ദിവസം കൊല്ലത്തെത്തി പ്രാഥമിക വിവര ശേഖരണം നടത്തി.

ഇക്കഴിഞ്ഞ 18,19 തിയതികളില്‍
കൊല്ലത്തെ നക്ഷത്ര റിസോര്‍ട്ടില്‍ നടന്ന പൊലീസ് സംഘടിപ്പിച്ച സൈബര്‍ സുരക്ഷാ കോണ്‍ഫറന്‍‌സാണ് വിവാദമായിരിക്കുന്നത്. സമ്മേളന നടത്തിപ്പിന്റെ മുഴുവന്‍ കണക്കുകളും പരിശോധിക്കാനാണ് വിജിലന്‍സ് തീരുമാനം.

സമ്മേളനത്തിനായി ലഭിച്ച കേന്ദ്ര ഫണ്ട് ചെലവഴിച്ചതില്‍ ക്രമക്കേട് ഉണ്ടെന്നും സമ്മേളനത്തിനായി ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ അടക്കം വാങ്ങിയതില്‍ ക്രമക്കേടെന്നാണ് ആക്ഷേപം. ഈ കാര്യങ്ങളിലാണ് ജേക്കബ് തോമസിന്റെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നത്.

ആഴ്ചകള്‍ക്കു മുമ്പ് സംസ്ഥാന എക്‌സൈസ് കമ്മീഷണര്‍ ‌‌ഋഷിരാജ് സിംഗ് അടപ്പിച്ച നക്ഷത്ര റിസോര്‍ട്ടിലെ ബാര്‍, സമ്മേളനത്തിനായി തുറന്നതും അന്വേഷണപരിധിയിലുണ്ട്.

കൊല്ലത്തെ വിവാദമായ നക്ഷത്ര റിസോര്‍ട്ടില്‍ സംസ്ഥാന പൊലീസിന്റെ സൈബര്‍ സുരക്ഷാ കണ്‍ഫറന്‍സ് സംഘടിപ്പിക്കാനുണ്ടായ സാഹചര്യവും ചില ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇവിടവുമായുളള ബന്ധവും അന്വേഷിക്കുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :