മുഖ്യമന്ത്രിയും സുധീരനും ഒന്നിച്ചു നില്‍ക്കണമെന്ന് ചെന്നിത്തല

തിരുവനന്തപുരം| Last Modified ഞായര്‍, 28 ഡിസം‌ബര്‍ 2014 (11:29 IST)
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെപിസിസി പ്രസിഡന്റ് വി.എം. സുധീരനും ഒന്നിച്ചു നീങ്ങിയാല്‍ പാര്‍ട്ടി കൂടുതല്‍ ശക്തമാകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കോണ്‍ഗ്രസ് സ്ഥാപക ദിനത്തോടനുബന്ധിച്ചു നടന്ന ചടങ്ങിലാണ് ഈ പരാമര്‍ശം നടത്തിയത്.

പാര്‍ട്ടിക്കകത്ത് അഭിപ്രായവ്യത്യാസങ്ങള്‍ സ്വാഭാവികമാണ്. അഭിപ്രായവ്യത്യാസങ്ങള്‍ പറഞ്ഞു തീര്‍ത്ത് മുന്നോട്ടു പോകണം. ഒരുമിച്ചു നിന്നാല്‍ ഭരണത്തുടര്‍ച്ചയുണ്ടാകും. പാര്‍ട്ടിയില്‍ ഐക്യം ഊട്ടിയുറപ്പിക്കലാണ് ഓരോ നേതാവിന്റെയും കടമ. എല്ലാ നേതാക്കള്‍ക്കും അവരുടേതായ കഴിവും ജനസമ്മിതിയുമുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

പാര്‍ട്ടിക്കുള്ളില്‍ നിലവിലുള്ള അഭിപ്രായ വ്യത്യാസങ്ങളെക്കുറിച്ച് പരോക്ഷപരാമര്‍ശമാണ് ചെന്നിത്തല നടത്തിയത്.
അതേസമയം, തിരിച്ചടികളില്‍ നിന്നും അനുഭവങ്ങളില്‍ നിന്നും പാഠമുള്‍ക്കൊണ്ട് കോണ്‍ഗ്രസ് മുന്നോട്ടുപോകുമെന്ന് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍ പറഞ്ഞു. ഉമ്മന്‍ ചാണ്രിയുടെ നേതൃത്വത്തിലുള്ള എ ഗ്രൂപ്പ് ഒറ്റപ്പെടുത്തുമ്പോഴും സുധീരനെ ഐ ഗ്രൂപ്പ് അധികം കൈവിടില്ലെന്ന സൂചനയാണ് ചെന്നിത്തല നല്‍കിയത്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :