ആദ്യ റൌണ്ട് പൂർത്തിയായി; 1591 വോട്ടിന് എൽ ഡി എഫിന്റെ സജി ചെറിയാൻ മുന്നിൽ

ചെങ്ങന്നൂരിൽ ആദ്യ ലീഡ് സജി ചെറിയാന്

അപർണ| Last Modified വ്യാഴം, 31 മെയ് 2018 (08:45 IST)
കേരള രാഷ്ട്രീയം വളരെ ആകാംഷയോടെ ഉറ്റുനോക്കുന്ന ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിൽ ശക്തമായ ലീഡുമായി എൽ ഡി എഫിന്റെ സ്ഥാനാർത്ഥി സജി ചെറിയാൻ. മാന്നാർ പഞ്ചായത്തിൽ 1591 വോട്ടിന്റെ ലീഡുമായി മുന്നേറുന്നു.

8 മണിക്ക് വോട്ടെണ്ണൽ ആരംഭിച്ചത് മുതൽ സജി ചെറിയാൻ ക്രത്യമായ ലീഡ് നിലനിർത്തുന്നുണ്ട്. കഴിഞ്ഞ തവണത്തെ തെരഞ്ഞെടുപ്പിൽ മാന്നാർ പഞ്ചായത്തിൽ 440 വോട്ട് മാത്രമായിരുന്നു എൽ ഡി എഫിന് ഉണ്ടായിരുന്നത്. ഇതാണ് 1591 എന്ന സംഖ്യയിലേക്ക് വളർന്നിരിക്കുന്നത്.

യു ഡി എഫിന്റെ ശക്തികേന്ദ്രമായ മണ്ഡലത്തിൽ എൽ ഡി എഫ് ആദ്യ ലീഡ് ഉയർത്തിയത് യു ഡി എഫിന് ക്ഷീണമായിരിക്കുകയാണെന്ന് വ്യക്തം. പതിമൂന്ന് റൗണ്ടുകളിൽ വോട്ടെണ്ണൽ പൂർത്തിയാകും. ചെങ്ങന്നൂരിന്റെ നായകൻ ആരാണെന്ന് പത്തരയോടെ അറിയാനാകും. 12 മണിയോടെ പൂർണ്ണ ഫലവും ലഭ്യമാകും.

മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് മുന്നണി സ്ഥാനാര്‍ഥികളായ ഡി. വിജയകുമാറും സജി ചെറിയാനും പി.എസ്. ശ്രീധരന്‍പിള്ളയും.

പതിനാല് മേശകളിലായാണ് വോട്ടെണ്ണൽ ക്രമീകരിച്ചിരിക്കുന്നത്. 42 ഉദ്യോഗസ്ഥരാണ് ഒരേസമയം വോട്ടെണ്ണലിൽ ഉണ്ടായിരിക്കുക. പോസ്‌റ്റൽ ബാലറ്റ് എണ്ണാൻ പ്രത്യേക മേശ സജ്ജീകരിക്കും. രാവിലെ ആറിന് തന്നെ ഉദ്യോഗസ്ഥർ വോട്ടെണ്ണൽ കേന്ദ്രങ്ങളിലെത്തി ക്രമീകരണങ്ങൾ ആരംഭിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :