കൊലയാളി വ്യവസായിയുടെ ഭാര്യ അമലിന് ഹാജരാകാന്‍ നോട്ടീസ്

 ചന്ദ്രബോസ് കൊലപാതകം , അമല്‍ , പൊലിസ് , നോട്ടിസ് , നിസാം
തൃശൂര്‍| jibin| Last Modified ശനി, 21 ഫെബ്രുവരി 2015 (10:59 IST)
സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിന്റെ കൊലപാതക കേസിലെ പ്രതിയായ വിവാദ വ്യവസായി നിസാമിന്റെ ഭാര്യ അമലിനോട് മൂന്നു ദിവസത്തിനകം അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നോട്ടിസ് അയച്ചു.

ചന്ദ്രബോസിനെ നിസാം മര്‍ദ്ദിക്കുന്ന സമായത്ത് അമല്‍ സംഭവസ്ഥലത്ത് ഉണ്ടായിരുന്നതായി പൊലീസിന് മൊഴി ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അമലിന് പൊലീസ് നോട്ടീസ് അയച്ചത്.

അതേസമയം അമൽ എറണാകുളത്ത് രഹസ്യകേന്ദ്രത്തിൽ ഉള്ളതായി പൊലീസിന് വിവരം ലഭിച്ചു. ചന്ദ്രബോസിനെ നിസാം മര്‍ദ്ദിക്കുന്നതിനായി വാഹനത്തില്‍ കയറ്റിയ സമയത്ത് അമലും കൂടെ ഉണ്ടായിരുന്നതായി സാക്ഷികള്‍ വെളിപ്പെടുത്തുകയും ചെയ്തു.

ഭാര്യയെ വീട്ടിൽ നിന്നു
വിളിച്ചുവരുത്തി കാറിന്റെ മുൻസീറ്റിൽ ഇരുത്തിയ ശേഷമാണ് നിസാം ചന്ദ്രബോസിനെ ആക്രമിച്ചതും വാഹനത്തിലേക്ക് വലിച്ചു കയറ്റിയതുമെന്നാണ് മൊഴി. ഹൈവേ പോലീസിനോടു പരാതിപ്പെട്ടെങ്കിലും തിരിഞ്ഞു നോക്കിയില്ലെന്നും സാക്ഷികള്‍ പറയുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :