സിഇടി ജീപ്പ് അപകടം; തെസ്‌നി ബഷീറിന്റെ മൃതദേഹം ഖബറടക്കി

  സിഇടി കോളേജ് , തെസ്‌നി ബഷീര്‍ , പൊലീസ് , മൃതദേഹം ഇന്ന് ഖബറടക്കും
തിരുവനന്തപുരം| jibin| Last Updated: ശനി, 22 ഓഗസ്റ്റ് 2015 (10:31 IST)
തിരുവനന്തപുരം സിഇടി കോളേജിൽ
ഓണാഘോഷത്തിനിടെ ജീപ്പിടിച്ച് മരിച്ച തെസ്‌നി ബഷീറിന്റെ മൃതദേഹം
ഖബറടക്കി. രാവിലെ ഒന്‍പത് മണിക്ക് വഴിക്കടവ് മണിമൂളി ജുമാമസ്ജിദിലാണ് ഖബറടക്കം നടന്നത്. ഇന്നലെ ചാലക്കുഴി പള്ളിയിലും സിഇടി കോളേജിലും പൊതുദർശനത്തിനു വച്ച ശേഷം രാത്രി 11 മണിയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. വസതിയില്‍ 8.30 വരെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചിരുന്നു.

സംഭവത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന 12 വിദ്യാർഥികൾക്കെതിരേ പൊലീസ് മനപ്പൂർവമല്ലാത്ത നരഹത്യയ്ക്കു കേസെടുത്തിട്ടുണ്ട്. ജീപ്പോടിച്ച ഏഴാം സെമസ്റ്റർ വിദ്യാർഥിയും കണ്ണൂർ സ്വദേശിയുമായ ബൈജു അടക്കമുള്ളവർക്കെതിരേയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ഐപിസി 304- വകുപ്പു പ്രകാരം 10 വർഷം വരെ തടവും പിഴയും രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റത്തിനാണു കേസ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :