തൊടുപുഴയില്‍ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് രണ്ട് മരണം

   അപകടം , കെഎസ്ആര്‍ടിസി ബസ് , ആശുപത്രി , തൊടുപുഴ
തൊടുപുഴ| jibin| Last Modified ഞായര്‍, 29 നവം‌ബര്‍ 2015 (11:28 IST)
മുട്ടം വള്ളിപ്പാറയില്‍ ഇന്നോവ കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. മൂന്നു പേർക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചൂ.
മുണ്ടക്കയം സ്വദേശിയായ അന്നമ്മ ആൻറണി (42), ബോബി മാത്യൂ (32) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ തൊടുപുഴ താലൂക്ക് ആശുപത്രിയിൽ.

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് ഈരാറ്റുപേട്ടയിലേക്ക് പോവുകയായിരുന്ന കാര്‍ പുലർച്ചെ ആറു മണിയോടെ അപകടത്തില്‍ പെടുകയായിരുന്നു. രണ്ടു പേരും സംഭവസ്ഥലത്തുതന്നെ മരിച്ചു.

ദുബായില്‍ നിന്നെത്തിയ അന്നമ്മ ബേബിയുടെ മകനെ കൂട്ടിവരുമ്പോഴാണ് അപകടം. അന്നമ്മയുടെ സഹോദരന്റെ മകനാണ് ബോബി മാത്യൂ. തൊടുപുഴ ഭാഗത്തേക്ക് പോവുകയായിരുന്നു കെഎസ്ആർടിസി ബസ്. രണ്ടു പേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. അപകടത്തിൽ കാർ പൂർണമായും തകർന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :