പിറകോട്ടെടുത്ത ബസ് തട്ടി യുവതി മരിച്ചു

തിരുവനന്തപുരം| Last Modified വെള്ളി, 23 ഒക്‌ടോബര്‍ 2015 (19:01 IST)
കഴിഞ്ഞ ദിവസം തമ്പാന്നൂര്‍ ബസ് സ്റ്റാന്‍ഡില്‍ അശ്രദ്ധയോടെ പിന്നോട്ടെടുത്ത ബസ് തട്ടി യുവതി മരിച്ചു. യുവതിയുടെ കൈയിലുണ്ടായിരുന്ന കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. നിലമേല്‍ കൈതോട് മഹേഷ് ഭവനില്‍ രാജീവിന്‍റെ ഭാര്യ എം.മഞ്ജുഷ എന്ന 28 കാരിയാണു മരിച്ചത്.

പോത്തീസ് ജീവനക്കാരിയായിരുന്ന മഞ്ജു നാട്ടില്‍ ജോലി ലഭിച്ചപ്പോള്‍ ആനുകൂല്യങ്ങള്‍ വാങ്ങി തിരികെ വീട്ടിലേക്ക് മടങ്ങവേയാണ് ഈ ദുരന്തമുണ്ടായത്. മഞ്ജു ഭര്‍ത്താവുമായി ഫോണില്‍ സംസാരിച്ചു നില്‍ക്കവേ പിറകോട്ടെടുത്ത സൂപ്പര്‍ ഫാസ്റ്റ് ബസ് മഞ്ജുവിനെ മതിലിനോട് ചേര്‍ത്ത് ഞെരിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ കൈയിലിരുന്ന മൂന്നു വയസുള്ള മകള്‍ അഹല്യ തെറിച്ചുവീണെങ്കിലും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടം നടന്നയുടന്‍ മഞ്ജുഷയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ബസ് ഡ്രൈവറെയും കണ്ടക്ടറെയും ട്രാഫിക് പൊലീസ് കസ്റ്റഡിയിലെടുത്തു. നിലമേല്‍ സ്റ്റാന്‍ഡിലെ ഓട്ടോറിക്ഷാ തൊഴിലാളിയാണ് മഞ്ജുഷയുടെ ഭര്‍ത്താവായ രാജീവ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :