പൊലീസിനെ കണ്ട് വരന്‍ ഇറങ്ങിയോടി; വധുവിനെ മറ്റൊരാള്‍ താലികെട്ടി

വിഴിഞ്ഞം| Last Modified വെള്ളി, 12 ജൂണ്‍ 2015 (15:48 IST)
താലികെട്ടോടെ കല്യാണം കഴിഞ്ഞ് വരനും വധുവും സദ്യ കഴിക്കാനിരന്നപ്പോള്‍ പൊലീസ് പാര്‍ട്ടി വന്നതു കണ്ട വരന്‍ മണ്‍ഡപത്തില്‍ നിന്നിറങ്ങിയോടി. കഴിഞ്ഞ ദിവസം രാവിലെ വിഴിഞ്ഞം കിടാരക്കുഴി ശ്രീദേവി കല്യാണ മണ്ഡപത്തിലാണ് ഈ സംഭവം അരങ്ങേറിയത്.

കോട്ടുകാല്‍ നെട്ടത്താന്നി സ്വദേശിയായ യുവതിയും കാഞ്ഞിരംകുളം നെല്ലിമൂട്ടിലെ യുവാവും തമ്മിലായിരുന്നു വിവാഹം നടന്നത്. വരന്‍റെ അമ്മൂമ്മ മരിച്ചതിനാല്‍ നേരത്തേ നിശ്ചയിച്ചിരുന്ന മുഹൂര്‍ത്ത സമയമായ 10 - 10.30 ക്ക് മുമ്പ് വിവാഹം നടത്തണമെന്ന് ആവശ്യപ്പെട്ടതനുസരിച്ച് രാവിലെ 8 മണിക്കു തന്നെ താലികെട്ട് നടത്തി.

എന്നാല്‍ ഇതൊന്നും അറിയാത്ത ക്ഷണിതാക്കള്‍ എത്തിയപ്പോള്‍ വരനും വധുവും സദ്യയുണ്ണുന്നതാണു കണ്ടത്. ഈ സമയത്തു തന്നെ വിവാഹ കാര്യം അറിഞ്ഞ് ഇയാളുടെ മുന്‍ ഭാര്യ പൊലീസുമായി എത്തി. ഇവരെ കണ്ടതോടെ വരന്‍ ഓടിയൊളിച്ചു.വിവരം അറിഞ്ഞ ക്ഷണിതാക്കള്‍ പെണ്‍കുട്ടിയുടെ അയല്‍ക്കാരനായ മറ്റൊരാളെ വരനാക്കി വിവാഹം നടത്തിക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :