വിഴിഞ്ഞം തുറമുഖ പദ്ധതി; നരേന്ദ്ര മോദിയും അദാനിയും, അംബാനിയുമെല്ലാം ചേർന്ന് നടത്തുന്ന ഗൂഢാലോചനയാണെന്നായിരുന്നു ആദ്യം പറഞ്ഞത്, ഇപ്പോ വ്യവസ്ഥയും പ്രശ്നമല്ല അദാനിയും പ്രശ്നമില്ല എന്നായി: കെ സുരേന്ദ്രൻ

വിഴിഞ്ഞം തുറമുഖ പദ്ധതി നരേന്ദ്ര മോദിയും അദാനിയും അംബാനിയുമെല്ലാം ചേർന്ന് നടത്തുന്ന ഗൂഢാലോചനാണെന്നായിരുന്നു ആദ്യം പാർട്ടി പറഞ്ഞിരുന്നതെന്നും എന്നാൽ ഇപ്പോൾ അതൊന്നും അവർക്ക് പ്രശ്നമില്ലാതായെന്നും ബി ജെ പി നേതാവ് കെ സുരേന്ദ്രൻ. പദ്ധതിയുമായി ബന്ധപ്പെട്ട്

തിരുവനന്തപുരം| aparna shaji| Last Modified വെള്ളി, 10 ജൂണ്‍ 2016 (13:58 IST)
വിഴിഞ്ഞം തുറമുഖ പദ്ധതി നരേന്ദ്ര മോദിയും അദാനിയും അംബാനിയുമെല്ലാം ചേർന്ന് നടത്തുന്ന ഗൂഢാലോചനാണെന്നായിരുന്നു ആദ്യം പാർട്ടി പറഞ്ഞിരുന്നതെന്നും എന്നാൽ ഇപ്പോൾ അതൊന്നും അവർക്ക് പ്രശ്നമില്ലാതായെന്നും ബി ജെ പി നേതാവ് കെ സുരേന്ദ്രൻ. പദ്ധതിയുമായി ബന്ധപ്പെട്ട് കരൺ അദാനിയുമായി മുഖ്യമന്ത്രി ചർച്ച നടത്തിയ ദിവസം തന്നെയാണ് കായികമന്ത്രി അഞ്ജുവിനെ ആക്ഷേപിച്ചതെന്ന് ഓർക്കണമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ലോക അത് ലറ്റിക് മീറ്റിൽ മെഡൽ നേടിയ എക്കാലത്തെയും ഇന്ത്യയുടെ അഭിമാനതാരമായ അഞ്ജു ബോബി ജോർജ് വിമാനയാത്രാക്കൂലി കഴിഞ്ഞ സർക്കാറിനോട് ആവശ്യപ്പെട്ടതിനാണത്രേ കായിക മന്ത്രിക്ക് ഇത്രയും ക്രോധം അവരോട് തോന്നിയത് . പഴയ പരിപ്പുവടയും കട്ടൻ ചായയുമല്ല ഇതെന്ന് നേരത്തെ പറഞ്ഞ സഖാവാണ് ഇ പി ജയരാജൻ .

വിമാന കൂലി കൊടുക്കാൻ അർഹതയുളളത് കൊണ്ടാണല്ലോ അവർക്കത് നൽകിയത്, ജയരാജൻ നൂറു ജന്മം വിചാരിച്ചാലും സാധിക്കാത്ത നേട്ടമാണ് അഞ്ജുഭാരതത്തിന് നേടിത്തന്നത്. ഇന്ത്യാ രാജ്യം അവരെ അർജുന അവാർഡ് നൽകി ആദരിച്ചതാണ്. ജയരാജൻ കാണിച്ച അവിവേകത്തെ മുഖ്യമന്ത്രി തിരുത്തേണ്ടതായിരുന്നു, അതുണ്ടായില്ല, പിന്നെ സി പി എം ആസ്ഥാന ട്രോളർമാരെല്ലാം ചേർന്ന് അവരെ ആക്ഷേപിക്കുന്നതെങ്കിലും നിർത്തിക്കൂടെ?

കരൺ അദാനിയുമായി മുഖ്യമന്ത്രി ചർച്ച നടത്തിയ ദിവസം തന്നെയാണ് ജയരാജൻ അഞ്ജുവിനെ ' ആക്ഷേപിച്ചതെന്നോർക്കണം. വിഴിഞ്ഞം തുറമുഖം നരേന്ദ്ര മോദിയും അദാനിയും, അംബാനിയുമെല്ലാം ചേർന്ന് നടത്തുന്ന ഗൂഢാലോചനയാണെന്നായിരുന്നു നേരത്തെ പറഞ്ഞത്. ഇപ്പോ വ്യവസ്ഥയും പ്രശ്നമല്ല അദാനിയും പ്രശ്നമില്ല എന്നായി. സർക്കാറിന്റ്റെ ജനപിന്തുണ കുറയ്ക്കാൻ പ്രതിപക്ഷത്തിന് വലിയ ജോലിയൊന്നും ചെയ്യേണ്ടി വരികില്ലെന്നാണ് തോന്നുന്നത് .


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :