മാണിക്ക് മുന്നില്‍ സര്‍ക്കാര്‍ മുട്ട് മടക്കുന്നു: മധ്യ മേഖല ജാഥകള്‍ മാറ്റിവെക്കാന്‍ ആലോചന; ചൊവ്വാഴ്ച അന്തിമ തീരുമാനം

 ബാര്‍ കോഴ , കെഎം മാണി , വിജിലന്‍സ് , കേരളാ കോണ്‍ഗ്രസ് (എം) , യുഡിഎഫ് മേഖലാ ജാഥ
വയനാട്| jibin| Last Updated: ഞായര്‍, 10 മെയ് 2015 (14:26 IST)
ബാര്‍ കോഴയില്‍ വിജിലന്‍സ് നടത്തുന്ന അന്വേഷണം അവസാനിച്ചശേഷം നടത്തിയാല്‍ മതിയെന്ന കേരളാ കോണ്‍ഗ്രസ് (എം) നേതാവ് കെഎം മാണിയുടെ ആവശ്യത്തെ ഭാഗികമായി അംഗീകരിക്കുന്ന നിലപാടിലേക്ക് യുഡിഎഫ് സര്‍ക്കാര്‍ നീങ്ങുന്നതായി റിപ്പോര്‍ട്ട്. മാണിയുടെ വ്യക്തിപരമായ അസൗകര്യം പരിഗണിച്ച് മധ്യമേഖല ജാഥകള്‍ മാറ്റിവയ്ക്കാനാണ് ആലോചന നടക്കുന്നത്. മുഖ്യമന്ത്രിയും മാണിയും വയനാട്ടില്‍ വച്ച് നടത്തിയ ചര്‍ച്ചയില്‍ ഇതില്‍ ധാരണയായി എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ജാഥയ്ക്ക് മുന്‍പ് വിജിലന്‍സ് അന്വേഷണം തീര്‍ക്കണമെന്ന ആവശ്യം അംഗീകരിക്കില്ലെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ മാണിക്ക് നല്‍കിയ സൂചന. ഈ കാര്യത്തില്‍ അന്തിമ തീരുമാനം ചൊവ്വാഴ്ച ചേരുന്ന യുഡിഎഫ് യോഗം അന്തിമ തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ബാര്‍ കോഴയില്‍ വിജിലന്‍സ് നടത്തുന്ന അന്വേഷണം അവസാനിച്ചശേഷം യുഡിഎഫ് മേഖലാ ജാഥ നടത്തിയാല്‍ മതിയെന്ന കേരളാ കോണ്‍ഗ്രസ് (എം) നേതാവ് കെഎം മാണിയുടെ ആവശ്യത്തെ അംഗീകരിക്കുന്നില്ലെന്ന് കെപിസിസി അധ്യക്ഷൻ വിഎം സുധീരനും ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളും വ്യക്തമാക്കിയതോടെ കടുത്ത നിലപാടുകളുമായി മുന്നോട്ട് പോകാന്‍ കേരള കോണ്‍ഗ്രസില്‍ ധാരണയായിരുന്നു. തുടര്‍ന്നാണ് ജാഥ മാറ്റണമെന്ന് ആവശ്യപ്പെട്ട് മാ‍ണി ഇന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കാണ്ടത്. പാര്‍ട്ടി ആവശ്യത്തെ അംഗീകരിക്കാതെ മുന്നോട്ട് പോയാല്‍ കടുത്ത നിലപാടിലേയ്ക്ക് നീങ്ങാനാണ് തങ്ങളുടെ തീരുമാനമെന്നും കേരള കോണ്‍ഗ്രസ് നേതാക്കള്‍ മുഖ്യമന്ത്രിയെ അറിയിച്ചു.

ജാഥകൾ ഒരുകാരണവശാലും മാറ്റിവയ്ക്കരുതെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വിഡി സതീശനും ആവശ്യപ്പെട്ടിരുന്നു. ജാഥയുമായി ബന്ധപ്പെട്ട് ആരുടെയും സമ്മർദ്ദത്തിന് വഴങ്ങേണ്ട കാര്യമില്ലെന്നും കെപിസിസി നേതൃയോഗത്തിൽ സുധീരൻ വ്യക്തമാക്കി. അതിനാല്‍ നേരത്തെ നിശ്ചയിച്ച പോലെ 19 മുതല്‍ 25 വരെ ജാഥ നടത്തണമെന്നാണ് കെപിസിസി തീരുമാനമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ജാഥകൾ ഒരുകാരണവശാലും മാറ്റിവയ്ക്കരുതെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വിഡി സതീശനും ആവശ്യപ്പെട്ടിരുന്നു.

ബാര്‍കോഴക്കേസ് അന്വേഷണം കഴിഞ്ഞു മതി മേഖലാ ജാഥകള്‍ എന്ന കെ എം മാണിയുടെ ആവശ്യത്തോട് കോണ്‍ഗ്രസില്‍ ഭിന്നാഭിപ്രായം ഉണ്ടായിരുന്നു. മുന്നണിയിലെ പ്രബല ഘടക കക്ഷിയായ കേരള കോണ്‍ഗ്രസ്-എം ഇല്ലാതെ എങ്ങനെ മേഖലാ ജാഥ നടത്തുമെന്ന് ഒരു വിഭാഗം ചോദിക്കുബോള്‍ ഘടക കക്ഷിയുടെ സമ്മര്‍ദ്ദത്തിനു വഴങ്ങേണ്ടെന്നാണു മറുപക്ഷം പറയുന്നത്. എന്നാല്‍ കേരള കോണ്‍ഗ്രസിന്റെ സമ്മര്‍ദത്തിന് വഴങ്ങേണ്ടതില്ലെന്നാണ് പൊതുവികാരം. പ്രഖ്യാപിച്ച ജാഥകള്‍ മാറ്റിവയ്ക്കുന്നത് ശരിയല്ലെന്നും ഇത് മുന്നണിയിലെ ഭിന്നത പരസ്യമാകുന്നതിന് തുല്യമാണെന്നും കോണ്‍ഗ്രസിലെ ഒരു വിഭാഗം വിലയിരുത്തുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :