ബാര്‍ക്കോഴ കേസ്: അന്വേഷണത്തിന് കോടതി മേല്‍നോട്ടം വഹിക്കണമെന്ന് ബിജു രമേശ്

തിരുവനന്തപുരം| Last Modified വ്യാഴം, 29 ഒക്‌ടോബര്‍ 2015 (15:12 IST)
ബാര്‍ക്കോഴ കേസിലെ ഇനിയുള്ള അന്വേഷണത്തിന് കോടതി മേല്‍നോട്ടം വഹിക്കണമെന്ന് കോഴ ആരോപണം ഉന്നയിച്ച ബാറുടമ ബിജു രമേശ് ആവശ്യപ്പെട്ടു. നേരത്തെ തന്നെ കോടതി മേല്‍നോട്ടം വഹിച്ചിരുന്നുവെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥന് സമ്മര്‍ദ്ദം നേരിടേണ്ടി വരില്ലായിരുന്നുവെന്നും ബിജു രമേശ് പറഞ്ഞു.

ബാർ കോഴക്കേസിൽ ധനമന്ത്രി കെഎം മാണിക്കെതിരെ തുടരന്വേഷണത്തിന് തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവിട്ടിരുന്നു. മാണിക്കെതിരായ ബാർകോഴക്കേസ് അവസാനിപ്പിക്കാൻ അനുമതി തേടി വിജിലൻസ് സമർപ്പിച്ച അന്തിമ റിപ്പോർട്ട് വിജിലൻസ് പ്രത്യേക കോടതി തള്ളി. കേസിൽ തുടരന്വേഷണം നടത്താനും. നിലവിലെ വിജിലന്‍‌സ് റിപ്പോര്‍ട്ട് കോടതി മരിവിക്കുകയും ചെയ്‌തു. ജഡ്‌ജി ജോൺ കെ ഇല്ലിക്കാടനാണ് ഉത്തരവിട്ടത്.

മാണിക്കെതിരായ ബാര്‍ കോഴ കേസ് അന്വേഷിച്ച എസ് പി സുകേശന്‍ തന്നെ തുടര്‍ അന്വേഷണം നടത്തണം.മാണിക്കെതിരെയുള്ള ആരോണങ്ങൾക്ക് പ്രഥമദൃഷ്ടിയാൽ നിലനിൽക്കുന്നതാണ്. അന്വേഷണത്തിൽ ഇടപെടാൻ വിജിലൻസ് ഡയറക്ടർക്ക് അധികാരമില്ല. ഡയറക്ടറുടെ നടപടികൾ തെറ്റ്. ശബ്ദരേഖയടക്കം എല്ലാ തെളിവുകളും സമഗ്രമായി പരിശോധിക്കണമെന്നും കോടതി പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :