സ്ത്രീധന പ്രശ്‌നങ്ങള്‍ക്ക് അറുതിയില്ല, ആലുവയില്‍ ഗര്‍ഭിണിക്കും പിതാവിനും മര്‍ദ്ദനം

ശ്രീനു എസ്| Last Modified വ്യാഴം, 1 ജൂലൈ 2021 (14:19 IST)
സംസ്ഥാനത്ത് സ്ത്രീധന പ്രശ്‌നങ്ങള്‍ക്ക് അറുതിയില്ല. ആലുവയില്‍ ഗര്‍ഭിണിക്കും പിതാവിനും മര്‍ദ്ദനം ഏറ്റു. ആലങ്ങാട് സ്വദേശി നൗഹത്തിനും പിതാവിനുമാണ് മര്‍ദ്ദനം ഏറ്റത്. സ്ത്രീധനത്തിന്റെ പേരില്‍ മകളെ അക്രമിക്കുന്നത് തടയാനെത്തിയതായിരുന്നു പിതാവ് സലിം. ഇദ്ദേഹത്തിന്റെ മുഖത്തുനിന്ന് ചോര ഒലിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

നാലുമാസം ഗര്‍ഭിണിയാണ് നൗഹത്ത്. ഏഴുമാസം മുന്‍പാണ് ജൗഹര്‍ എന്നയാളുമായി യുവതിയുടെ വിവാഹം നടന്നത്. സ്ത്രീധനമായി 10ലക്ഷം രൂപ നല്‍കിയിരുന്നു. ഈ പണം ഉപയോഗിച്ച് ജൗഹര്‍ വീടു വാങ്ങിയിരുന്നു. എന്നാല്‍ ഇതിനിടെ വീട് വില്‍ക്കാന്‍ ഇയാള്‍ ശ്രമം നടത്തുകയും ഇത് യുവതി പിതാവിനെ അറിയിക്കുകയുമായിരുന്നു. ജൗഹര്‍ കൂടുതല്‍ പണം ആവശ്യപ്പെടുകയും മര്‍ദ്ദിക്കുകയും ചെയ്തു. വയറില്‍ തൊഴികൊണ്ട് നൗഹത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :