ഒരു സ്ത്രീയോടും ഞാൻ മോശമായി സംസാരിച്ചിട്ടില്ല, സംഭാഷണത്തിലെ ആദ്യ ഭാഗം എന്റേത് തന്നെ: എല്ലാം തുറന്നു പറഞ്ഞ് ശശീന്ദ്രൻ

''എല്ലാം ഞാൻ പറയാം'' - തുറന്നു പറഞ്ഞ് ശശീന്ദ്രൻ

aparna shaji| Last Updated: വ്യാഴം, 30 മാര്‍ച്ച് 2017 (12:51 IST)
ലൈംഗിക ചുവയുള്ള ഫോൺ സംഭാഷണം പുറത്തുവന്നതോടെ സംഭവത്തിൽ വ്യക്തത വരുത്തണമെന്ന് മുൻ മന്ത്രി എ കെ വ്യക്തമാക്കിയിരുന്നു. ഒരു സ്ത്രീയോടും മോശമായി സംസാരിച്ചിട്ടില്ലെന്ന് ശശീന്ദ്രന്‍ പറയുന്നു. മീഡിയ വണിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഫോൺ വിവാദത്തിലെ തന്റെ നിലപാട് വ്യക്തമാക്കിയത്.

മംഗളം ടിവി പുറത്തുവിട്ട സംഭാഷണശകലങ്ങളില്‍ വ്യക്തതയില്ല. ശബ്ദരേഖ അവിശ്വസനീയം എന്ന് താന്‍ പറഞ്ഞത് അതിനെ നിഷേധിക്കല്‍ തന്നെയാണെന്നും വിവാദമായ ശബ്ദരേഖയിലെ ആദ്യഭാഗം മാത്രമാണ് തന്റേതായിട്ടുളളതെന്നും ശശീന്ദ്രൻ പറയുന്നു.

താന്‍ ഗോവയിലാണെന്നുളള പരാമര്‍ശം ശരിയാണ്. അത് തന്നെ വിളിച്ച പലരോടും പറഞ്ഞിട്ടുണ്ട്. ആരുടെ ശബ്ദം എന്നത് പരിശോധനയില്‍ തെളിയുമോ എന്നത് സംശയമാണെന്നും അദ്ദേഹം പറഞ്ഞു. നിരപരാധിത്വം തെളിഞ്ഞാലും അധികാരത്തില്‍ വരുമോ എന്നത് ആലോചിച്ച് മാത്രമെ തീരുമാനമെടുക്കുകയുള്ളു എന്നും അദ്ദേഹം വ്യക്തമാക്കി.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :