ആ രാത്രിയില്‍ സംഭവിച്ചത് ?; രണ്ടു മണിക്കൂര്‍ നീണ്ടു നിന്ന മൊഴിയെടുക്കലില്‍ എല്ലാം വെളിപ്പെടുത്തിയെന്ന് രമ്യാ നമ്പീശന്‍

ആ രാത്രിയില്‍ സംഭവിച്ചത് ?; രണ്ടു മണിക്കൂര്‍ നീണ്ടു നിന്ന മൊഴിയെടുക്കലില്‍ എല്ലാം വെളിപ്പെടുത്തിയെന്ന് രമ്യാ നമ്പീശന്‍

   Actre attack , Remya nambeesan , Dileep , kavya madhavan , police , Pulsar suni , suni , appunni , actre , ആലുവ പൊലീസ് , രമ്യാ നമ്പീശന്‍ , കാവ്യ മാധവന്‍ , പള്‍സര്‍ സുനി , അപ്പുണ്ണി , ദിലീപ് , മൊഴിയെടുക്കല്‍ , എഡിജിപി ബി സന്ധ്യ
കൊച്ചി| jibin| Last Modified വ്യാഴം, 17 ഓഗസ്റ്റ് 2017 (14:18 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ നടി രമ്യാ നമ്പീശനില്‍ നിന്ന് പൊലീസ് മൊഴിയെടുത്തു. എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം രമ്യയെ ആലുവ പൊലീസ് ക്ലബിലേക്ക് വിളിച്ചുവരുത്തിയാണ് മൊഴിയെടുത്തത്.

രാവിലെ 10 മുതല്‍ 12.15 വരെ മൊഴിയെടുത്തത്. തനിക്ക് അറിയാവുന്ന കാര്യങ്ങള്‍ പൊലീസിനെ അറിയിച്ചതായി രമ്യ പറഞ്ഞു. സംഭവം നടന്ന് ആറു മാസം പിന്നിടുന്ന ദിവസമാണ് അന്വേഷണ സംഘം രമ്യാ നമ്പീശന്റെ മൊഴിയെടുക്കുന്നത്.

ആക്രമിക്കപ്പെട്ട നടിയുടെ ഉറ്റസുഹൃത്താണ് രമ്യ. ഇത് കൂടി പരിഗണിച്ചാണ് അന്വേഷണ സംഘം വിവരങ്ങൾ ചോദിച്ചറിഞ്ഞത്. കേസുമായി ബന്ധപ്പെട്ട സംവിധായകനും നിർമാതാവുമായ എം രഞ്ജിത്തിന്‍റെ മൊഴി പൊലീസ് ബുധനാഴ്ച രേഖപ്പെടുത്തിയിരുന്നു.

ഫെബ്രുവരി 17ന് രമ്യയുടെ കൊച്ചിയിലെ വീട്ടിലേക്ക് വരുമ്പോഴാണ് യുവനടിയെ പള്‍സര്‍ സുനിയും സംഘവും
തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചത്. ആക്രമണത്തിന് ഇരയായ ശേഷവും ഏതാനും ദിവസം രമ്യയുടെ വീട്ടില്‍ നടി താമസിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :