വോട്ടെണ്ണല്‍ തുടങ്ങി; നെഞ്ചിടിപ്പോടെ സ്ഥാനാര്‍ഥികള്‍

തിരുവനന്തപുരം| Last Modified വെള്ളി, 16 മെയ് 2014 (07:49 IST)
പതിനാറാം ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. നെഞ്ചിടിപ്പോടെ സ്ഥാനാര്‍ഥികളും മുന്നണികളും കാത്തിരിക്കുകയാണ്.
ആരു ഭരിക്കുമെന്ന് ഉച്ചയോടെ വ്യക്തമാകും. 9 ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിന്റെ ഫലമാണ് പുറത്തു വരുന്നത്.

ആദ്യ ഫല സൂചനകള്‍ എട്ടേ കാലോടെ. തപാല്‍ വോട്ടുകളാണ് ആദ്യമെണ്ണുന്നത്. തുടര്‍ന്ന് വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങും. കേരളത്തില്‍ 36 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. ആദ്യം മാവേലിക്കര ലോക്സഭ മണ്ഡലത്തിലെ വോട്ടെണ്ണലാകും പൂര്‍ത്തിയാവുക. ഇവിടെ ഒമ്പതു സ്ഥാനാര്‍ഥികളാണുള്ളത്. 20 സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്ന തിരുവനന്തപുരത്തെ ഫലമാകും ഏറ്റവും അവസാനം പുറത്തുവരാന്‍ സാധ്യത.

കോണ്‍ഗ്രസ് നേതൃത്വംനല്‍കുന്ന യുപിഎക്ക് കനത്ത തിരിച്ചടിയുണ്ടാകുമെന്നും ബിജെപിക്ക് മുന്‍തൂക്കം ലഭിക്കുമെന്നുമാണ് എല്ലാ എക്‌സിറ്റ് പോള്‍ ഫലങ്ങളും സൂചിപ്പിക്കുന്നത്.

വോട്ടിങ് യന്ത്രത്തില്‍ 'നോട്ട' ബട്ടണ്‍ സ്ഥാപിച്ച ആദ്യത്തെ പൊതുതെരഞ്ഞെടുപ്പായിരുന്നു ഇത്. ഫലം പുറത്ത് വരുമ്പോള്‍ 'നോട്ട' ബട്ടണിനു ജനാധിപത്യ പ്രക്രിയയിലുള്ള സ്വാധീനവും വെളിവാകും.

കേരളത്തിലെ 20 മണ്ഡലങ്ങളിലെയും ലീഡ് നിലയും വിജയിച്ചവരെയും അറിയാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ: //elections.webdunia.com/kerala-loksabha-election-results-2014.htm







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :