റമസാനില്‍ പരസ്യമായി ഭക്ഷണം കഴിച്ചാല്‍ ചാട്ടവാറടിയും, നാടുകടത്തലും: സൌദി

ജിദ്ദ| WEBDUNIA|
PRO
PRO
റമസാന്‍ മാസത്തില്‍ പകല്‍ പരസ്യമായി ഭക്ഷണം കഴിക്കുന്നവര്‍ക്ക് ചാട്ടവാറടിയും, നാടുകടത്തലുമുണ്ടാവുമെന്ന് സൌദി അധികാരികള്‍ അറിയിച്ചു. പരസ്യമായി ഭക്ഷണം കഴിച്ച് പിടിക്കപ്പെടുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്നാണ് സൌദി മതകാര്യ, ആഭ്യന്തര മന്ത്രാലയങ്ങള്‍ അറിയിച്ചിരിക്കുന്നത്.

മുസ്ലിം‌ങ്ങള്‍ക്ക് പുറമെ ഇതര മതക്കാരും റമസാനില്‍ പകല്‍ പരസ്യമായി ഭക്ഷണം കഴിക്കുന്നതിന് വിലക്കുണ്ട്. എല്ല മതസ്ഥരും റമസാനിന്റെ പവിത്രത കാത്തുസൂക്ഷിക്കണമെന്നാണ് സൌദി ഭരണകൂടം നിര്‍ദ്ദേശിക്കുന്നത്. തെറ്റു ചെയ്യുന്നവരെ നിരീക്ഷിക്കാന്‍ പൊലീസിനെയും മതകാര്യപൊലീസിനെയും ചുമതലപ്പെടുത്തി.

റമസാന്റെ പവിത്രതയെ കളങ്കപ്പെടുത്തുന്നവരെ കണ്ടെത്താനായി രഹസ്യാന്വേഷണ വിഭാഗത്തെയും നിയമിച്ചിട്ടുണ്ട്. പകല്‍ പരസ്യമായി ഭക്ഷണം കഴിക്കുന്ന വിദേശികളെ നാടുകടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

പരസ്യമായി ഭക്ഷണം കഴിച്ച് പിടിക്കപ്പെട്ടാല്‍ ചാട്ടവാറടി മുതല്‍ ജയില്‍ ശിക്ഷ വരെ ലഭിക്കും. വിദേശികളാണ് തെറ്റു ചെയ്യുന്നതെങ്കില്‍ ഉടനെ നാടുകടത്തും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :