മക്കളെ പട്ടിണിക്കിട്ട് കൊന്ന് അമ്മ കാമുകനൊപ്പം ഉല്ലസിച്ചു

ടോക്യോ| WEBDUNIA|
PRO
PRO
രണ്ട് മക്കളെ പട്ടിണിയ്ക്കിട്ട് കൊന്ന 25കാരിയായ അമ്മയ്ക്ക് ജപ്പാനില്‍ 30 വര്‍ഷം ജയില്‍ ശിക്ഷ. മൂന്ന് വയസ്സ് പ്രായമുള്ള മകളെയും ഒന്നരവയസ്സ് പ്രായമുള്ള മകനെയുമാണ് ഭക്ഷണം നല്‍കാതെ സനേ നകാമുറ എന്ന യുവതി അപ്പാര്‍ട്ട്‌മെന്റില്‍ പൂട്ടിയിട്ടത്. പടിഞ്ഞാറന്‍ ഒസാകയിലാണ് സംഭവം.

മക്കളെ തിരിഞ്ഞുനോക്കാതെ കാമുകന്റെ വീട്ടില്‍ സമയം ചെലവഴിക്കുകയാണ് അമ്മയുടെ പതിവ്. 2010 മാര്‍ച്ച് മുതലാണ് ഇവര്‍ ഈ ക്രൂതത തുടങ്ങിയത്. ജൂണ്‍ മാസമായപ്പോള്‍ ഇവര്‍ വീട്ടില്‍ തിരിച്ചെത്താതെയായി.

ജൂണ്‍ മാസം ഒടുവില്‍ ഇവര്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോഴേക്കും കുട്ടികള്‍ പട്ടിണികിടന്ന് മരിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :