ഭാര്യയെ കൊന്ന മലയാളിക്ക് ഇരട്ട ജീവപര്യന്തം

ന്യൂയോര്‍ക്ക്| WEBDUNIA|
PRO
പിണങ്ങിക്കഴിയുന്ന ഭാര്യ ഉള്‍പ്പെടെ രണ്ട് പേരെ ന്യൂജേഴ്സിയിലെ ഒരു പള്ളിയില്‍ വച്ച് വെടിവച്ച് കൊന്ന മലയാളിക്ക് കോടതി ഇരട്ട ജീവപര്യന്തം നല്‍കി. ഇയാള്‍ക്ക് പരോള്‍ അനുവദിക്കേണ്ടതില്ല എന്നും കോടതി വിധിയില്‍ പറയുന്നു.

ജോസഫ് പള്ളിപ്പുറത്ത് (29) എന്നയാള്‍ക്കാണ് ഇരട്ട ജീവപര്യന്തം ലഭിച്ചത്. 2008-ല്‍ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കാലിഫോര്‍ണിയയില്‍ താമസിക്കുന്ന ജോസഫ് പിണങ്ങിക്കഴിയുന്ന ഭാര്യ രേഷ്മ ജയിംസിനെ (24) കൂട്ടിക്കൊണ്ടു പോകണമെന്ന ഉദ്ദേശത്തില്‍ ന്യൂജഴ്സിയിലെ പള്ളിയില്‍ എത്തുകയായിരുന്നു.

എന്നാല്‍, പള്ളിയില്‍ വച്ച് വാഗ്വാദം മുറുകിയതിനെ തുടര്‍ന്ന് ഇയാള്‍ റിവോള്‍വര്‍ എടുത്ത് ഭാര്യയെ വെടിവയ്ക്കുകയായിരുന്നു. രേഷ്മയെ സഹായിക്കാനെത്തിയ ഡെന്നിസ് ജോണ്‍ മള്ളുശേരില്‍ എന്നയാളും വെടിയേറ്റ് മരിച്ചു വീണു. അടുത്തു നിന്ന സില്‍‌വി പെരിഞ്ചേരില്‍ എന്ന സ്ത്രീയ്ക്കും വെടിയേറ്റു. ഇവര്‍ ഇപ്പോള്‍ വീല്‍ച്ചെയറിന്റെ സഹായത്തോടെയാണ് ജീവിതം തള്ളിനീക്കുന്നത്.

ഇന്ത്യയില്‍ വിവാഹിതരായി യുഎസിലെത്തിയ ജോസഫും രേഷ്മയും കുടുംബ പ്രശ്നത്തെ തുടര്‍ന്ന് വേര്‍പിരിഞ്ഞാണു താമസിച്ചിരുന്നത്. ജോസഫിന് രേഷ്മയെ കൂട്ടിക്കൊണ്ടുവരണമെന്ന ആഗ്രമുണ്ടായിരുന്നു. എന്നാല്‍ ഡെന്നിസിനെ ഇയാള്‍ സംശയിച്ചിരുന്നു എന്നും പ്രോസിക്യൂട്ടര്‍മാര്‍ കോടതിയില്‍ പറഞ്ഞു.

തനിക്ക് കൊല നടത്തണമെന്ന് ആഗ്രമില്ലായിരുന്നു. എന്നാല്‍, ആ ദിവസം തനിക്ക് ആത്മനിയന്ത്രണം ലഭിച്ചിരുന്നില്ല എന്നും ജോസഫ് കോടതിയെ അറിയിച്ചു. വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ജോസഫിന്റെ അഭിഭാഷകന്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :