പൈസ കടം ചോദിച്ചെത്തിയ യുവാവിനെ പെണ്‍കുട്ടികള്‍ ബലാത്സംഗം ചെയ്തു!

പാസ്റ്ററെ തോക്കുചൂണ്ടി ബലാത്സംഗം ചെയ്തത് മൂന്ന് യുവതികള്‍

aparna| Last Modified വ്യാഴം, 27 ജൂലൈ 2017 (11:18 IST)
സ്ത്രീകള്‍ മാത്രമല്ല, പുരുഷന്മാരും പീഡനത്തിനിരയാകാറുണ്ട്. സിംബാവേയില്‍ അടുത്തിടെ നിരവധി കേസുകളാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നതെ. പുരുഷന്‍മാരെ തട്ടികൊണ്ടുപോയി സ്ത്രീകള്‍ ബലാത്സംഗം ചെയ്യുന്നത് സ്ഥിരം കാഴ്ചയായി മാറിയിരിക്കുകയാണ് ഇവിടെ.

ഇതില്‍ ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് പാസ്റ്ററെ തോക്ക് ചൂണ്ടി മൂന്ന് യുവതികള്‍ ബലാത്സംഗം ചെയ്തതെന്ന സംഭവമാ‍ണ്. കേസുമായി ബന്ധപ്പെട്ട് മൂന്ന് യുവതികളെ പൊലിസ് അറസ്റ്റ് ചെയ്തു. സാന്ദ്ര ക്യൂബെ(21), റിയാമുതെറ്റ്സി ലൗസി (23), മോന്‍ഗിവെ പോഫു(25) എന്നിവരെയാണ് കേസുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തത്.

കൗഡ്രേ പാര്‍ക്കിലെ ചര്‍ച്ചിലെ പാസ്റ്ററാണ് മാനഭംഗത്തിന് വിധേയനായത്. പൈസ കടം ചോദിച്ചെത്തിയ പാസ്റ്ററെ പണം തരാമെന്ന് പറഞ്ഞ് യുവതികള്‍ അകത്തേക്ക് ക്ഷണിക്കുകയായിരുന്നു. വീടിന് അകത്തെത്തിയ ഉടന്‍ യുവതികള്‍ ഇയാളെ ബലം‌പ്രയോഗിച്ച് കീഴ്പ്പെടുത്തുകയായിരുന്നു. തോക്ക് ചൂണ്ടി സ്തീകള്‍ ഇയാളെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പാസ്റ്റര്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

എന്നാല്‍ തങ്ങള്‍ പാസ്റ്ററെ ബലാത്സംഗം ചെയ്തിട്ടില്ലെന്നും മോശമായി പെരുമാറുക മാത്രമേ ചെയ്തിട്ടുള്ളുവെന്നുമാണ് യുവതികള്‍ പറയുന്നത്. ഓഗസ്റ്റ് ഏഴ് വരെ പെണ്‍കുട്ടികളെ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്യാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :