നിതാഖാത്: സൗദിയില്‍നിന്ന് ഒമ്പത് ലക്ഷം പേരെ നാട് കടത്തി

റിയാദ്| WEBDUNIA|
PRO
PRO
നിതാഖാത്തിന്റെ ഭാഗമായി കഴിഞ്ഞ ഏഴ് മാസത്തിനിടെ സൗദിയില്‍ നിന്നും 9 ലക്ഷം വിദേശ തൊഴിലാളികളെ നാടുകടത്തി. പാസ്‌പോര്‍ട്ട് വിഭാഗം അറിയിച്ചതാണിത്. നാടുകടത്തപ്പെട്ടവരില്‍ വലിയൊരു ശതമാനവും ദക്ഷിണേഷ്യക്കാരാണ്. പരിശോധനകള്‍ക്ക് സമയപരിധി ഇല്ലെന്നും നിയമവിരുദ്ധരെ മുഴുവന്‍ നാടുകടത്തുന്നതുവരെയും നടപടി തുടരുമെന്നും പാസ്‌പോര്‍ട്ട് വിഭാഗം വ്യക്തമാക്കി.

സമയപരിധി അവസാനിച്ചതിനുശേഷം ഇതുവരെയുളള 40 ദിവസങ്ങളിലായി 1,78,000 നിയമവിരുദ്ധ തൊഴിലാളികളെയാണ് നാടുകടത്തിയതെന്ന് പാസ്‌പോര്‍ട്ട് വിഭാഗം വ്യക്തമാക്കി. നൂറുകണക്കിന് പേരെ നാടുകടത്താനുളള നടപടികള്‍ തുടരുകയാണ്. നിയവിരുദ്ധരെ കണ്ടെത്തുന്നതിനനുസരിച്ച് ഡിപോര്‍ട്ടേഷന്‍ സെന്ററിലേക്ക് മാറ്റുന്ന നടപടിയും തുടരുന്നുണ്ട്.

അതേസമയം പരിശോധനകള്‍ക്ക് സമയപരിധി ഇല്ലെന്നും നിയമവിരുദ്ധരായവരെയെല്ലാം നാടുകടത്തുന്നതുവരെയും നടപടികള്‍ തുടരുമെന്നും പാസ്‌പോര്‍ട്ട് വിഭാഗം ഡയറക്ടര്‍ പ്രിന്‍സ് മുഹമ്മദ് ബിന്‍ നായിഫ് അറിയിച്ചു. 4.7 ദശലക്ഷം തൊഴിലാളികള്‍ ഇതിനകം സ്റ്റാറ്റസ് മാറിയതായും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :