ദുരഭിമാനക്കൊല: രണ്ട് പേരെ നാടുകടത്തി

വാന്‍കോവര്‍| Last Modified ശനി, 10 മെയ് 2014 (12:55 IST)
2000ല്‍ പഞ്ചാബില്‍ നടന്ന ദുരഭിമാന കൊലപാതക കേസില്‍ രണ്ടു പേരെ കാനഡ ഇന്ത്യയിലേക്ക് നാടുകടത്തി. മല്‍കിത് കൗര്‍ സിദ്ധു, സുര്‍ജിത് സിംഗ് ബദേഷ എന്നിവരെയാണ് ഇന്ത്യയിലേക്ക് അയച്ചത്.

ദരിദ്രനായ റിക്ഷാ ഡ്രൈവറെ വിവാഹം കഴിച്ചതിനെ തുടര്‍ന്ന് 2000 ജൂണിലാണ് ജാസ്‌വിന്ദര്‍ സിദ്ധു കൊല്ലപ്പെട്ടത്. വീട്ടുകാരെ എതിര്‍ത്ത് നടത്തിയ വിവാഹം കുടുംബത്തിന്റെ അന്തസ് നഷ്ടപ്പെടുത്തി എന്നാരോപിച്ചാണ് സിദ്ധുവിനെ വകവരുത്തിയത്.

വിവാഹത്തിനു ശേഷം രഹസ്യമായി ഇന്ത്യയിലേക്ക് കടന്ന സിദ്ധുവിനെ അമ്മ മല്‍കിത് കൗറും അമ്മാവനായ സുര്‍ജിതും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു. ഇരുവരെയും ഇന്ത്യയിലേക്ക് അയക്കാന്‍ വെള്ളിയാഴ്ചയാണ് കനേഡിയന്‍ കോടതി ഉത്തരവിട്ടത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :