കാബൂളിലെ ഭീകരാക്രമണത്തില്‍ രണ്ടു മലയാളികള്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി| JOYS JOY| Last Modified വെള്ളി, 15 മെയ് 2015 (12:19 IST)
കഴിഞ്ഞദിവസം അഫ്‌ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ രണ്ടു മലയാളികള്‍ കൊല്ലപ്പെട്ടു. കൊച്ചി കടവന്ത്ര സ്വദേശിയായ മാത്യു ജോര്‍ജ്, ഡല്‍ഹി മലയാളിയായ മാര്‍ത്ത ഫാരെല്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.

പാര്‍ട്ടിസിപ്പേറ്ററി റിസര്‍ച്ച് ഇന്‍ ഏഷ്യ (പി ആര്‍ ഐ എ) എന്ന സന്നദ്ധസംഘടനയുടെ ഡയറക്ടറാണ് മാര്‍ത്താ ഫാരെല്‍. ഇവര്‍ കൊല്ലം സ്വദേശിനിയാണ്. ആഗാഖാന്‍ ട്രസ്റ്റ് നടത്തിയ പരിശീലനപരിപാടിയുടെ ട്രെയിനറായി മെയ് ഒമ്പതുമുതല്‍ ഇവര്‍ കാബൂളിലുണ്ടായിരുന്നു.

ശനിയാഴ്ച മടങ്ങാനിരിക്കെയാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. പി ആര്‍ ഐ എ പ്രസിഡന്റ് രാജേഷ് ടണ്ഠന്‍ ആണ് ഭര്‍ത്താവ്. പാരിക ടണ്ഠന്‍, സുഹൈല്‍ ടണ്ഠന്‍ എന്നിവരാണ് മക്കള്‍. വെള്ളിയാഴ്ച മൃതദേഹം ഡല്‍ഹിയിലത്തെിക്കും. ശനിയാഴ്ചയാണ് സംസ്ക്കാരം.

അതേസമയം, കൊല്ലപ്പെട്ട മാത്യു ജോര്‍ജിന്റെ മൃതദേഹം വെള്ളിയാഴ്ച വൈകുന്നേരത്തോടെ കൊച്ചിയില്‍ എത്തിക്കും. ഞായറാഴ്ച വൈകുന്നേരം നാലിന് എളംകുളം ലിറ്റില്‍ ഫ്ളവര്‍ പള്ളി സെമിത്തേരിയില്‍ ആയിരിക്കും സംസ്കാരം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :