ഈ വര്‍ഷത്തെ സൈബര്‍ ആക്രമണങ്ങള്‍ക്ക് അമേരിക്കയുടെ ബജറ്റ് 5260 കോടി ഡോളര്‍!

വാഷിംഗ്ടണ്‍| WEBDUNIA|
PRO
PRO
മറ്റു രാജ്യങ്ങളിലെ കംപ്യൂട്ടര്‍ ശൃംഖലകള്‍ തകര്‍ത്ത് നുഴഞ്ഞുകയറി വിവരങ്ങള്‍ ശേഖരിക്കുന്നതിന് ഈ വര്‍ഷത്തെ അമേരിക്കയുടെ ബജറ്റ് 5260 കോടി ഡോളറാണെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട്‌ ചെയ്‌തു. അമേരിക്ക 2011-ല്‍ ഇത്തരത്തില്‍ 231 സൈബര്‍ ആക്രമണങ്ങള്‍ നടത്തിയെന്നും വാഷിംഗ്ടണ്‍ പോസ്റ്റ് പറയുന്നു.

മറ്റു രാജ്യങ്ങളിലെ കംപ്യൂട്ടര്‍ ശൃംഖലയില്‍നിന്നു വിവരങ്ങള്‍ ചോര്‍ത്തി അവയെ തങ്ങളുടെ നിരീക്ഷണത്തിലാക്കുന്ന 'ജീനി പദ്ധതിക്ക്‌ 65.2 കോടി ഡോളര്‍ ബജറ്റാണ് തയാറാക്കിയിട്ടുണ്ടെന്നും കംപ്യൂട്ടര്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ എജന്റുകളെ അയയ്ക്കാറുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സിഐഎ ചാരന്‍‌‌മാര്‍ അറബ്‌ വാര്‍ത്താ ചാനലായ അല്‍ ജസീറയുടെ വിവരങ്ങള്‍ ചോര്‍ത്തിയതായും പറയപ്പെടുന്നു. അതെസമയം അമേരിക്കന്‍ നടപടിയ്ക്കെതിരെ നിയമനടപടിയ്ക്ക് ഒരുങ്ങുകയാണ് ഗൂഗിളും മൈക്രോസോഫ്റ്റും.

ഇന്റര്‍നെറ്റ്‌ ഉപയോക്‌താക്കളുടെ വിവരങ്ങള്‍ ശേഖരിക്കാനുള്ള യുഎസിന്റെ നീക്കം വെളിപ്പെടുത്താനുള്ള അവകാശത്തിനായിട്ടാണ് ഗൂഗിളും മൈക്രോസോഫ്റ്റും യോജിച്ച്‌ നിയമനടപടികള്‍ക്ക് ഒരുങ്ങുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :