ഇറ്റലിയില്‍ കറുത്തവര്‍ഗ്ഗക്കാരിയായ മന്ത്രിക്കെതിരെ വംശീയാധിക്ഷേപം തുടരുന്നു

റോം| WEBDUNIA| Last Modified തിങ്കള്‍, 29 ജൂലൈ 2013 (14:07 IST)
PRO
ഇറ്റലിയിലെ ആദ്യ കറുത്തവര്‍ഗ്ഗക്കാരിയായ മന്ത്രിക്കെതിരെ വംശീയാധിക്ഷേപം തുടരുന്നു. സെസില ക്യെന്‍ഗെ എന്ന കറുത്തവര്‍ഗ്ഗക്കാരിയായ മന്ത്രിക്കെതിരെയാണ് വംശീയാധിക്ഷേപം രൂക്ഷമായി നടക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന റാലിക്കിടെ മന്ത്രിക്കു നേരെ പഴമെറിഞ്ഞതാണ് അടുത്തിടെ നടന്ന സംഭവം.

ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ ജനിച്ച ക്യെന്‍ഗെ 80കളിലാണ് ഇറ്റലിയിലെത്തുന്നത്. വൈദ്യ പഠനത്തിനായി ഇറ്റലിയിലെത്തിയ അവര്‍ പിന്നീട് ഇറ്റാലിയന്‍ പൗരത്വം സീകരിക്കുകയായിരുന്നു. തുടര്‍ന്ന് ജീവിതത്തില്‍ വന്‍ നേട്ടമാണ് അവര്‍ സ്വന്തമാക്കിയത്.

ഇതിനിടയിലാണ് അവര്‍ മന്ത്രിയാകുന്നതും. മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് ക്യെന്‍ഗെ ഇറ്റലിയിലെ മന്ത്രിയായി സ്ഥാനമേറ്റതുമുതല്‍ അവര്‍ വംശീയ അധിക്ഷേപങ്ങള്‍ നേരിടുന്നുണ്ട്. സംഭവത്തെ തുടര്‍ന്ന് മന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. അതേസമയം പഴം എറിഞ്ഞയാളെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞില്ല.

ജനങ്ങള്‍ പട്ടിണികിടക്കുമ്പോള്‍ ചിലര്‍ ഭക്ഷണം എറിഞ്ഞു കളിക്കുകയാണെന്നാണ് മന്ത്രി സംഭവത്തോട് ട്വിറ്ററിലൂടെപ്രതികരിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :